ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് പ്രതിരോധ മന്ത്രി
ദില്ലി :തെഹല്‍ക വിവാദത്തെ തുടര്‍ന്ന് രാജിവച്ച കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന് വീണ്ടും കേന്ദ്ര മന്ത്രിസഭയില്‍ സ്ഥാനം.
പ്രതിരോധ വകുപ്പ് തന്നെയാണ് ഫെര്‍ണാണ്ടസിന് പ്രധാനമന്ത്രി നല്‍കിയിരിക്കുന്നത്. ഈസ്ഥാനത്തുനിന്നാണ് ഫെര്‍ണാണ്ടസ് മാര്‍ച്ച് 15 . തെഹല്‍ക കോഴവിവാദത്തെ തുടരര്‍ന്നാണ് ഫെര്‍ണാണ്ടസ് രാജിക്ക് നിര്‍ബന്ധിതനായത്.
ഒക്ടോബര്‍ 15 തിങ്കളാഴ്ച രാവിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് കേന്ദ്രമന്ത്രിയായി അധികാരമേറ്റു. രാഷ്ട്രപതി കെ ആര്‍ നാരായണന്‍ സത്യ വാചകം ചൊല്ലകൊടുത്തു. ഉപരാഷ്ട്രപതി കിഷന്‍കാന്ത്, പ്രധാനമന്ത്രി വാജ് പേയി, ലോക്സഭാ സ്പീക്കര്‍ ബാലയോഗി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കെസി പന്തിനെപ്രതിരോധ മന്ത്രിയാക്കിയേക്കുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും ഒക്ടോബര്‍ 14 ഞായറാഴ്ച വിദേശകാര്യ മന്ത്രി ജസ്വന്ത് സിംഹ് ഫെര്‍ണാണ്ടസ് മന്ത്രിയാവുന്നതില്‍ കുഴപ്പമില്ല എന്ന് പറഞ്ഞിരുന്നു. അപ്പോള്‍ തന്നെ ഫെര്‍ണാണ്ടസ് മന്ത്രയായേക്കുമെന്ന് വ്യക്തമായിരുന്നു. അഫ്ഗാന്‍ യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ മന്ത്രിസ്ഥാനത്തിന് യോഗ്യന്‍ ഫെര്‍ണാണ്ടസ് തന്നെ യെന്നായിരുന്നു ജസ്വന്ത് സിംഹിന്റെ പരാമര്‍ശം. ജസ്വന്ത് സിഹിന് വിദേശത്തോടൊപ്പം പ്രതിരോധം കൂടിഉള്ളത് അധിക ജോലിഭാരമായതാണ് ഫെര്‍ണാണ്ടസിനെ കൂടി ചേര്‍ത്ത് മന്ത്രിസഭ വികസിപ്പിക്കാനുണ്ടായ സാഹചര്യം.
എന്‍ ഡി എ യിലെ ചില കക്ഷികള്‍ ഈ തീരുമാനത്തിനെതിരെ പ്രതികരിച്ചതായാണ് അറിയുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ മമതാ ബാനര്‍ജി യാണ് വിയോജിപ്പ് പ്രകടിപ്പിച്ച പ്രധാന നേതാവ്. ഫെര്‍ണാണ്ടസ് പ്രതിരോധവകുപ്പ് സ്വീകരിക്കാതിരിക്കണമെന്ന് സമതാ പാര്‍ട്ടി നേതാവായ പ്രഭുനാഥ് സിംഹ് തന്നെ അഭിപ്രായപ്പെട്ടു.
ഹീരന്‍ പഥക് സഹ മന്ത്രിയായും സത്യ പ്രതിജ്ഞ ചെയ്തു. ഒരു കൊലപാതക കേസുമായി ബന്ധമുള്ളതിനെ തുടര്‍ന്നാണ് ഹീരന്‍ കഴിഞ്ഞ വര്‍ഷം മന്ത്രിസ്ഥാനം രാജി വച്ചത്.