Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിയെ കൈയേറ്റം ചെയ്തു

തിരുവനന്തപുരം: ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനെ കൈയേറ്റം ചെയ്തതിനെത്തുടര്‍ന്ന് മൂന്ന് പ്രതിപക്ഷ എംഎല്‍എമാരെ നടപ്പു സമ്മേളനം കഴിയുന്നതുവരെ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ സസ്പെന്‍ഡ് ചെയ്തു. എം.വി. ജയരാജന്‍, പി.എസ്. സുപാല്‍, രാജു എബ്രഹാം എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. മന്ത്രിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍.

എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സ്പീക്കറുടെ നടപടി ഏകാധിപത്യപരമാണെന്നും സസ്പെന്‍ഷന്‍ നീക്കണമെന്നും വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

ഒക്ടോബര്‍ 18 വ്യാഴാഴ്ച രാവിലെ സമ്മളിച്ച സഭ ഭരണ-പ്രതിപക്ഷാംഗങ്ങളുടെ ബഹളം മൂലം 9.45ന് നിര്‍ത്തിവച്ചു. അടിയന്തിരപ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ ഒരു ശ്രദ്ധക്ഷണിക്കലിന് മറുപടി പറയാന്‍ എഴുന്നേറ്റ മന്ത്രിയെ കൈയേറ്റം ചെയ്തു എന്നാണാരോപണം.

മൈത്രി ഭവനനിര്‍മ്മാണ പദ്ധതി വഴിയുള്ള സഹായം നിര്‍ത്തിവച്ചിരിക്കുകയാണെന്നും തകര്‍ന്ന വീടുകള്‍ക്ക് വായ്പ ലഭിക്കാത്തതുമൂലം അറ്റകുറ്റപ്പണികള്‍ മുടങ്ങിക്കിടക്കുകയാണെന്നും ചൂണ്ടിക്കാട്ടി സിപിഎമ്മിലെ ഡോ. തോമസ് ഐസക്കാണ് അടിയന്തിരപ്രമേയത്തിന് അനുമതി ചോദിച്ചത്. ഇത് അടിയന്തിരപ്രമേയത്തിന് വിഷയമല്ലെന്ന് പറഞ്ഞ് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ബഹളം വെക്കുകയായിരുന്നു.

തോമസ് ഐസക്ക്, കോടിയേരി ബാലകൃഷ്ണന്‍, പി.ജയരാജന്‍, എം.വി. ജയരാജന്‍, പി.എസ്. സുപാല്‍, എം.വിജയരാഘവന്‍, കെ.പി. രാജേന്ദ്രന്‍ എന്നിവര്‍ സഭയുടെ നടുത്തളത്തിലേക്കിറങ്ങി. അപ്പോഴാണ് തിരുവനന്തപുരം ജില്ലയിലെ യാത്രാക്ലേശം പരിഹരിക്കുന്നത് സംബന്ധിച്ച എന്‍. ശക്തന്‍ നാടാരുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയാന്‍ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ എഴുന്നേറ്റത്. തുടര്‍ന്ന് ചില പ്രതിപക്ഷാംഗങ്ങള്‍ മന്ത്രിയുടെ ഷര്‍ട്ട് പിടിച്ച് വലിക്കുകയും ബട്ടണ്‍ പൊട്ടിക്കുകയും ചെയ്തു. തുടര്‍ന്ന് സ്പീക്കര്‍ സഭ 11 മണിവരെ നിര്‍ത്തിവക്കുകയായിരുന്നു.

തന്നെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നാരോപിച്ച് എം.വി. ജയരാജന്‍, പി.എസ്. സുപാല്‍, രാജു എബ്രഹാം എന്നിവര്‍ക്കെതിരെ മന്ത്രി ഗണേഷ് കുമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് നടപ്പുസമ്മേളനം കഴിയുന്നതുവരെ ഇവരെ സസ്പെന്‍ഡ് ചെയ്തത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+