Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭാ സ്തംഭനം തുടരുന്നു

തിരുവനന്തപുരം: മൂന്ന് പ്രതിപക്ഷാംഗങ്ങളുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബര്‍ 23 ചൊവാഴ്ച ബഹളമുണ്ടാക്കിയ പ്രതിപക്ഷം തുടര്‍ച്ചയായ നാലാം ദിവസവും നിയമസഭ സ്തംഭിപ്പിച്ചു.

രാവിലെ സഭ ചേര്‍ന്നയുടെനെ എംഎല്‍എമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ചോദ്യോത്തരവേളയിലേക്ക് കടക്കാന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ ശ്രമിച്ചതോടെ മുദ്രാവാക്യം മുഴക്കി പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലേക്കിറങ്ങി.

തുടര്‍ന്ന് ചോദ്യോത്തരവേളയും ശൂന്യവേളയും റദ്ദാക്കുന്നതായി സ്പീക്കര്‍ അറിയിച്ചു. നഗരവികസനം, പഞ്ചായത്ത് എന്നിവക്കുള്ള ധനാഭ്യര്‍ഥന ചര്‍ച്ച മിനിട്ടുകള്‍ക്കുള്ളില്‍ പാസാക്കിയതിനു ശേഷം സഭ തിങ്കളാഴ്ചത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ പറഞ്ഞു.

പ്രതിപക്ഷത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ഇപ്പോഴത്തെ സഭാസ്തംഭനത്തിന് കാരണമെന്ന് പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ലമെന്ററികാര്യമന്ത്രി എം. എം. ഹസ്സന്‍ പറഞ്ഞു. സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണ്. സസ്പെന്റ് ചെയ്യപ്പെട്ട അംഗങ്ങള്‍ മാപ്പ് പറയുകയാണെങ്കില്‍ സസ്പെന്‍ഷന്‍ രണ്ടാഴ്ചയായി കുറക്കാം.

അതേ സമയം യാതൊരു കാരണവുമില്ലാതെ എംഎല്‍എമാരെ സസ്പെന്റ് ചെയ്തത് നീതികരിക്കാവുന്നതല്ലെന്ന് അച്യുതാനന്ദന്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+