കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ആശുപത്രി ചികിത്സക്കും ചെലവേറുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാനിരക്കുകള്‍ കൂട്ടി. ഒപ്പം ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥികള്‍ നല്‍കേണ്ട പണവും കൂട്ടിയിട്ടുണ്ട്.

ഹൗസ് സര്‍ജന്‍സിക്ക് നേരത്തെ വിദ്യാര്‍ത്ഥികള്‍ 250 രൂപയാണ് നല്‍കേണ്ടിയിരുന്നത്. ഇപ്പോള്‍ അത് 1000 രൂപയാക്കി. മൂന്നിരട്ടയോളമാണ് നിരക്കുകളിലെ വര്‍ദ്ധന. ഔട്ട് പേഷ്യന്റ് ടിക്കറ്റിന് ഒരു രൂപയും ഇന്‍ പേഷ്യന്റ് ടിക്കറ്റിന് രണ്ട് രൂപയുമാണ് നിരക്ക്. ഇത് മുന്‍പ് സൗജന്യമായിരുന്നു.

നേരത്തേ മൈനര്‍ ശസ്ത്രക്രീയക്ക് 10 രൂപയും മേജര്‍ ശസ്ത്രക്രീയക്ക് 40 രൂപയുമായിരുന്ന നിരക്ക്. പുതിയ നിരക്ക അനുസരിച്ച് പ്രത്യേക ശസ്ത്രക്രീയക്ക് 300 രൂപ നല്‍കണം. സിസേറിയന് 120 രൂപയും സാധാരണ പ്രസവത്തിന് 60 രൂപയുമാണ് നിരക്ക്. വിവിധ പരിശോധനകള്‍ പല്ല് എടുക്കല്‍ എന്നിവ ഉള്‍പ്പടെ ആശുപത്രിയിലെ എല്ലാ സേവനങ്ങള്‍ക്കും നിരക്ക് കൂട്ടിയിട്ടുണ്ട്.

1500 രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവരെല്ലാം സര്‍ക്കാര്‍ ആശുപത്രി ചികിത്സക്ക് പുതുക്കിയ നിരക്ക് നല്‍കേണ്ടിവരും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X