ഉഷ കേസ്: അപവാദപ്രചാരണത്തിന് തെളിവില്ല
കൊച്ചി: കലിക്കറ്റ് സര്‍വകലാശാലയിലെ ജീവനക്കാരിയായ പി. ഇ. ഉഷയ്ക്കെതിരെ സഹപ്രവര്‍ത്തകനായ പ്രകാശന് അപവാദപ്രചാരണം നടത്തിയെന്നതിന് തെളിവില്ലെന്ന് സര്‍വകലാശാലയുടെ പരാതികമ്മിറ്റി ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
പതിനൊന്നംഗ സമിതിയിലെ നാല് പേര് റിപ്പോര്‍ട്ടിലെ നിഗമനങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
ലൈംഗികപീഡനം സംബന്ധിച്ച് വിശാഖ കേസില്‍ സുപ്രിം കോടതി വിധിയില്‍ പറഞ്ഞിട്ടുള്ള ലൈംഗികപീഡനത്തിന്റെ നിര്‍വചനത്തില്‍ വരുന്നതല്ല ഉഷ സംഭവമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ പ്രകാശന് ഉദ്ദേശ്യമില്ലാതിരുന്നതുകൊണ്ട് ഇതിനെ ലൈംഗികപീഡനത്തില്‍ ഉള്‍പ്പെടുത്താനാവില്ല.
സമിതിക്ക് മുന്നില്‍ ഉഷ ഹാജരാക്കിയ അഞ്ച് സാക്ഷികളില്‍ ഒരാള്‍ മാത്രമേ ഉഷയ്ക്കനുകൂലമായി മൊഴി നല്‍കിയിട്ടുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
നേരത്തെ ഉഷയുടെ സത്യാഗ്രഹത്തെ തുടര്‍ന്ന് പ്രകാശനെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയ വനിതാ കമ്മിഷന് അപവാദ പ്രചാരണം നടന്നിട്ടുണ്ടെന്ന നിഗമനത്തിലാണെത്തിയത്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications