കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഉരുള്‍പൊട്ടല്‍: രണ്ട് മൃതദേഹങ്ങള്‍ കിട്ടിയില്ല
തിരുവനന്തപുരം: അമ്പൂരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച രണ്ട് പേരുടെ മൃതദേഹത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്. ഒരു സ്ത്രീയുടെ അരക്കുകീഴെയുള്ള ഭാഗങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ട്. ഇത് കുരിശുമല അശോകന്റെ കുഞ്ഞമ്മ അമ്മിണിയുടേതാണെന്നാണ് കരുതുന്നത്.
എടത്വയില്‍ നിന്ന് വന്ന ജെറി തോമസ് (നാല്) ആണ് കാണാതായ മറ്റൊരാള്‍. ആകെ 38 പേരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത്. 36 മൃതദേഹങ്ങളാണ് കണ്ടുകിട്ടിയത്.
നാല് പേരുടെ മൃതദേഹം നവംബര്‍ 11 ഞായറാഴ്ച സംസ്കരിച്ചു. സി. ഡി. തോമസിന്റെ മകള്‍ ബീന, ഭര്‍ത്താവ്, റോമിയോ, മക്കള്‍ ലിയോണ്‍, ഫെലിക്സ് എന്നിവരുടെ മൃതദേഹങ്ങളാണ് പൂനയില്‍ നിന്ന് ബന്ധുക്കളെത്തിയതിനെ തുടര്‍ന്ന് അമ്പൂരി സെന്റ് ജോര്‍ജ് ഫെറോന പള്ളിയില്‍ സംസ്കരിച്ചത്.
ഉരുള്‍പൊട്ടലിന് സാധ്യതയുള്ള കുരിശുമല ഭാഗത്ത് നിന്ന് 40 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
Comments
Story first published: Monday, November 12, 2001, 5:30 [IST]