അല്‍ ക്വെയ്ദ താലിബാന് ഭടന്മാരെ കൊല്ലുന്നു
ലണ്ടന്‍: വടക്കന്‍ സഖ്യത്തിന് കീഴടങ്ങുന്നത് ഒഴിവാക്കാനായി അല്‍ ക്വെയ്ദ താലിബാന് ഭടന്മാരെ കൊല്ലുന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടനിലെ ഡയ്ലി ടെലഗ്രാഫ് പത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
കുണ്ഡുസ് ആക്രമിക്കപ്പെട്ടപ്പോള്‍ 150 -ാളം വരുന്ന താലിബാന് സംഘം കൂറുമാറുന്നതൊഴിവാക്കാനായിരുന്നു ഈ കൂട്ടക്കൊല. അല്ക്വൈയ്ദയുടെ ഒരു വിദേശ കമാന്ററാണ് കൂട്ടക്കൊലക്ക് ഉത്തരവ് നല്‍കിയത്. കുണ്ഡുസില് നിന്ന് ഓടിപ്പോന്ന നാട്ടുകാരാണ് ഈ വിവരം വെളിപ്പെടുത്തിയത്. നവംബര്‍ 16 വെള്ളിയാഴ്ചയാണ് കൂട്ടക്കൊല നടന്നത്. അന്നേദിവസം ജനറല്‍ മിരാരി നാസരിയുടെകീഴിലുള്ള 1000-ാളം താലിബാന്‍കാര്‍ വടക്കന്‍ സഖ്യത്തോട് ചേര്‍ന്നു.
യു എസ് ആക്രമണം ചെറുക്കാനായി താലിബാന്‍കാര്‍ 100 -ാളം കുണ്ഡുസ് നിവാസികളെ ബന്ധികളാക്കിയിരുന്നു. കുണ്ഡുസ് പൊതുവെ വിജനമാണ്. കടകള്‍ ഒന്നും തന്നെ തുറക്കുന്നില്ല. നാട്ടുകാര്‍ പുറത്തിറങ്ങാന്‍ ഭയക്കുകയാണ്. അല്‍ ക്വെയ്ദയില്‍ ചേരാനായി ജനങ്ങളെ നിര്‍ബന്ധിക്കുകയാണ്. ഇത് മറയാക്കി പുറത്തിറങ്ങുന്ന നാട്ടുകാര്‍ ഒളിച്ച് രക്ഷപ്പെടുകയാണെന്നും രക്ഷപ്പെട്ടെത്തിയവര്‍ പറയുന്നു.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications