കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്യാടന്‍ പ്രശ്നം തണുക്കുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആര്യാടന്‍ മുഹമ്മദ് നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിനല്കേണ്ടെന്ന് മുസ്ലിംലീഗ് തീരുമാനിച്ചതോടെ ഈ പ്രശ്നം ആറിത്തണുക്കുമെന്ന് സൂചന. നവമ്പര്‍ 22 വ്യാഴാഴ്ചയാണ് ആര്യാടന്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുസ്ലിംലീഗിനെതിരെയും കൊരമ്പയില്‍ അഹമ്മദ് ഹാജിക്കെതിരെയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

എന്നാല്‍ ആര്യാടന് മറുപടികൊടുക്കേണ്ടെന്ന് മുസ്ലിംലീഗ് നേതൃത്വം തീരുമാനിച്ചതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് കരുതുന്നു. ആര്യാടന്‍ ലീഗിനെ വിമര്‍ശിക്കരുതെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി വിലക്കിയിരുന്നെങ്കിലും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആര്യാടന്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയായിരുന്നു.

നിലമ്പൂരിലെ ഒരു സ്വകാര്യസ്കൂളിലെ തൊഴില്‍ത്തര്‍ക്കത്തെ തുടര്‍ന്നാണ് ആര്യാടനും ലീഗും തമ്മില്‍ ഇടഞ്ഞത്. ഈ തര്‍ക്കത്തില്‍ ആര്യാടന്‍ തൊഴിലാളികള്‍ക്കനുകൂലമായും ലീഗ് സ്കൂള്‍ മാനേജ്മെന്റിനനുകൂലമായും നിലകൊള്ളുകയായിരുന്നു. ഇക്കാര്യത്തില്‍ ആര്യാടന്‍ മുസ്ലിംലീഗ് നേതാവ് പാണക്കാട് ശിഹാബ്തങ്ങള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചതില്‍ പ്രതിഷേധിച്ച് ലീഗുകാര്‍ നടത്തിയ പ്രകടനം അക്രമാസക്തമായി. ലീഗുകാര്‍ ആര്യാടന്റെ വീടിനു നേരെ കല്ലെറിയുകയും ചെയ്തു.

ഇതിനെത്തുടര്‍ന്നാണ് ആര്യാടന്‍ തിരുവനന്തപുരത്ത് പ്രതികരിച്ചത്. ഇക്കാര്യം കെപിസിസി ചര്‍ച്ചചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് മുരളീധരന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ തല്ക്കാലം മുസ്ലിം ലീഗ് സ്വയം വെടിനിര്‍ത്തലിന് തയ്യാറായതിനാല്‍ പ്രശ്നം പ്രാദേശികതലത്തില്‍ തന്നെ ഒതുങ്ങിയേക്കും. നിലമ്പൂരിലെ ഒരു പ്രാദേശിക പ്രശ്നം സംസ്ഥാനതലത്തിലേക്ക് വളര്‍ത്താന്‍ ലീഗിനും താല്പര്യമില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X