കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂട്ട മതംമാറ്റം അംഗീകരിക്കാനാവില്ലെന്ന് ആര്‍. എസ്. എസ്

  • By Staff
Google Oneindia Malayalam News

ആലുവ: ക്രൈസ്തവര്‍ നടത്തുന്ന കൂട്ട മതം മാറ്റം അംഗീകരിക്കാനാവില്ലെന്ന് ആര്‍. എസ്. എസ് നേതാക്കള്‍ വ്യക്തമാക്കി. ആലുവയില്‍ നടന്ന ആര്‍. എസ്. എസ്. - ക്രൈസ്തവ നേരാക്കളുടെ ചര്‍ച്ചയിലാണ് ഈ ആഭിപ്രായം പ്രകടിപ്പിച്ച്.

വ്യക്തിയുടെ ഇഷ്ടമനുസരിച്ചുള്ള മതംമാറ്റത്തെ എതിര്‍ക്കുന്നില്ലെന്ന് ആര്‍. എസ്. എസ് സര്‍ സംഘചാലക് കെ. എസ് സുദര്‍ശന്‍ പറഞ്ഞു. കൂട്ട മതം മാറ്റം വിഭാഗീയത വളര്‍ത്തുകയും രാജ്യത്തിന്റെ സംസ്കാരത്തിനും എതതയ്കും ഭീഷണിയായി തീരുകയും ചെയ്യും.ഏക മോക്ഷമാര്‍ം ക്രസ്തീയതയാണെന്ന തത്വത്തെയും ഉള്‍ക്കൊള്ളാനാവില്ല. സുദര്‍ശന്‍ വ്യക്തമാക്കി.

ചര്‍ച്ച വ്യക്തതയുള്ളതായിരുന്നെന്ന് ഡോ. ജോസഫ് മാര്‍ ഐറേനിയസ് സഫ്രഗന്‍ മെത്രാപൊലീത്ത പഞ്ഞു. കൂട്ട മതം മാറ്റം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. പരസ്പരം കൂടുതല്‍ സൗഹൃദം സ്ഥാപിക്കാന്‍ ചര്‍ച്ച കൊണ്ടു കഴിഞ്ഞു. അദ്ദേഹം പറഞ്ഞു.

ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ ക്രൈസ്തവ നേതൃത്വം ആശങ്ക പ്രകടിപ്പിച്ചു. ക്രൈസ്തവര്‍ക്കെതിരെ ആക്രമണം നടത്തുന്നത് ആര്‍. എസ്. എസ് അല്ലെന്നും രാഷ്ട്രീയ സ്വാര്‍ത്ഥതാത്പര്യക്കാരാണെന്ന് ആര്‍. എസ്. എസ് നേതാക്കള്‍ വ്യക്തമാക്കി.

ആര്‍എസ്എസ് മേധാവി കെ. എസ്. സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘവും 27ക്രൈസ്തവ ആത്മീയ നേതാക്കളും തമ്മിലായിരുന്നു ചര്‍ച്ച. മതപരിവര്‍ത്തനം, ക്രൈസ്തവപുരോഹിതര്‍ക്കു നേരെയുള്ള ആക്രമണം തുടങ്ങി ഇരുവിഭാഗങ്ങള്‍ക്കുമിടയിലുള്ളപ്രശ്നങ്ങളെ കുറിച്ച് നടത്തുന്ന അഞ്ചാം ചര്‍ച്ചയാണിത്.

നേരത്തെ ദില്ലയില്‍ വെച്ച് രണ്ടു വട്ടവും നാഗ്പൂര്‍, ചെന്നൈ എന്നീ സ്ഥലങ്ങളില്‍ വെച്ചും ചര്‍ച്ച നടത്തിയിരുന്നു. ആഗസ്ത് 21ന് നടന്ന ആദ്യ ചര്‍ച്ചയില്‍ഇരുവിഭാഗങ്ങള്‍ക്കുമിടയിലുള്ള പ്രശ്നങ്ങളെ കുറിച്ചുള്ള ചര്‍ച്ച തുടരാന്‍ തീരുമാനിച്ചിരുന്നു.

ആറാമത്തേതും അവസാനത്തേതുമായ കൂടിക്കാഴ്ച ദില്ലിയില്‍ വെച്ച് നടത്തുമെന്നാണ്അറിയുന്നത്. തീയതി തീരുമാനിച്ചിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X