കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജപ്പാന്‍ ബാങ്കിന്റെ സഹായം നഷ്ടമാകുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം. കേരളത്തതിനു വീണ്ടും വിദേശ സഹായം നഷ്ടമായേക്കും. ഏറ്റെടുത്ത പദ്ധതികള്‍ സമയത്ത് പൂര്‍ത്തിയാക്കാത്തിനാല്‍ ജപ്പാന്‍ ബാങ്കാണ് ധനസഹായ വാഗ്ദാനത്തില്‍ നിന്നും പിന്മാറാന്‍ താത്പര്യം പ്രകടിപ്പിച്ചത്.

ഇതോടെ ഏറെ കൊട്ടിഘോഷിച്ച 3000 കോടിയുടെ തീരപഥം പദ്ധതി വെളളത്തിലാകും. വാഗ്ദാനം ചെയ്ത രണ്ടു പദ്ധതിയിലും ജപ്പാന്‍ ബാങ്കിനു താല്‍പര്യമില്ലെന്ന് സര്‍ക്കാരിനെ അറിയിച്ചതായി ജലസേചന മന്ത്രി ടി എം ജേക്കബ് നിയമസഭയില്‍ പ്രസ്താവിച്ചു.

നിലവിലുളള പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസമെടുത്തതാണ് സഹായം നഷ്ടമാവാന്‍ കാരണം. ജപ്പാന്‍ ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ രണ്ടു പദ്ധതികള്‍ക്കാണ് ധനസഹായം നല്‍കാമെന്നേറ്റിരുന്നത്. അട്ടപ്പാടി പദ്ധതിയും തീരപഥം പദ്ധതിയും. ഈ പദ്ധതികളുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്ന് ബാങ്ക് പ്രതിനിധികള്‍ സര്‍ക്കാരിനെ അറിയിച്ചതായി മന്ത്രി പറഞ്ഞു. 3000 കോടിയാണ് തീരപഥം പദ്ധതിയ്ക്ക് ബാങ്ക് നല്‍കാമെന്നേറ്റിരുന്നത്. ബാങ്ക് ടെലഫോണില്‍ ആണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച കത്ത് ഇതുവരെ വകുപ്പിന് കിട്ടിയിട്ടില്ല.

പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ സബ് മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി. 1800 കോടിയുടെ ജപ്പാന്‍ കുടിവെളള പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി പിഎസിയെ നിയമിച്ചതില്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. ആരോപണം ജലസേചനമന്ത്രി നിഷേധിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X