Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ 20 പേരെ അറസ്റുചെയ്തു: മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂരില്‍ മാലൂര്‍ പൊലീസ് സ്റേഷന്‍ അതിര്‍ത്തിയില്‍ ഡിസംബര്‍ അഞ്ച് ബുധനാഴ്ച നടന്ന ബിജെപി-എന്‍ഡിഎഫ് അക്രമത്തോടനുബന്ധിച്ച് 20 പേരെ അറസ്റുചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു. ഡിസംബര്‍ ആറ് വ്യാഴാഴ്ച നിയമസഭയില്‍ ഈ വിഷയം സംബന്ധിച്ച അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു ആന്റണി.

പി.ജയരാജന്‍(സിപിഎം) ആണ് കണ്ണൂരിലെ വര്‍ീയസംഘട്ടനത്തെക്കുറിച്ച് അടിയന്തരപ്രമേയം അവതരിപ്പിച്ചത്. സ്പീക്കര്‍ അനുമതി നല്കുകയും ചെയ്തു. ഇപ്പോള്‍ കണ്ണൂരില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാണെന്നും പൊലീസ് റെയ്ഡില്‍ ആരാധനാലയങ്ങളില്‍ നിന്നും ബോംബുകളും മറ്റായുധങ്ങളും കണ്ടെടുത്തെന്നും പൊലീസ് പറഞ്ഞു.

പോസ്റര്‍ പതിക്കുന്നതു സംബന്ധിച്ച് ബിജെപി-എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ശിവപുരത്തും പടുപാറയിലും നടന്ന തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായത്. അക്രമികളെ നിയന്ത്രിക്കാന്‍ പൊലീസിന് മൂന്നുറൗണ്ട് വെടിവയ്ക്കേണ്ടിവന്നതായും മുഖ്യമന്ത്രി പറഞ്ഞു.

പിക്കറ്റ് നടത്തുന്ന പൊലീസിന്റെ കണ്‍മുമ്പില്‍ വച്ചാണ് ഒട്ടേറെ വീടുകള്‍ കണ്ണൂരില്‍ അക്രമിക്കപ്പെട്ടതെന്ന് ജയരാജന്‍ പറഞ്ഞു. സ്ഫോടകവസ്തുക്കള്‍ ആരാധനലയങ്ങളില്‍ നിന്നാണ് കണ്ടെടുത്തത്. ആരാധനാലയങ്ങളില്‍ നിന്നും സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തതായിത്തന്നെ കേസെടുക്കുമ്പോള്‍ എഫ്ഐആറില്‍ ഉണ്ടായിരിക്കണമെന്ന കാര്യം മുഖ്യമന്ത്രി ശ്രദ്ധിക്കണമെന്നും ജയരാജന്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+