കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്ഷണമെന്ന പേരില്‍ മരുന്ന് വിറ്റതിന് കേസ്

  • By Staff
Google Oneindia Malayalam News

കൊച്ചി: ഭക്ഷണമെന്ന പേരില്‍ മരുന്ന് വിറ്റതിന് ബഹുരാഷ്ട്ര മരുന്ന് കമ്പനികള്‍ക്കെതിരെ കേസ് രജിസ്റര്‍ ചെയ്തു. 50 ലക്ഷം വിലവരുന്ന മരുന്നുകള്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഔഷധ നിയന്ത്രണ വകുപ്പ് പിടിച്ചെടുത്തു.

ചങ്ങലക്കണ്ണിക്കച്ചവടത്തിലൂടെ വളര്‍ന്ന ആംവേ, ജെ എസ് ഹെര്‍ബല്‍ മാര്‍ക്കറ്റിംഗ് പ്രൈവറ്റ് ലിമറ്റഡ്, ദേഹ്സന്‍ ട്രേഡിംഗ് ഇന്ത്യ, ഹെര്‍ബലൈഫ് ഓണ്‍ലൈന്‍ സിസി എന്നീ കമ്പനികളാണ് നിയമവിരുദ്ധമായി മരുന്ന് വിറ്റത്.

ലൈസന്‍സില്ലാതെ മരുന്ന് വിറ്റതിനും ഇവര്‍ക്കെതിരെ കേസുണ്ട്. പിടിച്ചെടുത്ത മരുന്നുകള്‍ വിവിധ മജിസ്ട്രേറ്റ് കോടതികളില്‍ ഹാജരാക്കി.

ഭക്ഷ്യവസ്തുക്കളാണെങ്കില്‍ പ്രത്യേക ഡ്രഗ്ലൈസന്‍സില്ലാതെ നിര്‍മാണവും വിതരണവും വില്പനയും നടത്താമെന്നതിനാലാണ് ഈ കമ്പനികള്‍ മരുന്നുകള്‍ ഭക്ഷ്യവസ്തുക്കളെന്ന പേരില്‍ വിറ്റത്. ഇവരുടെ മരുന്നുകള്‍ പലതും ഭക്ഷണത്തിന് പകരം കഴിക്കാവുന്നവയാണ്.

അമിതവണ്ണമുള്ളവര്‍ക്ക് തടിക്കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും പ്രമേഹരോഗത്തിനും എല്ലാം പ്രത്യേകം വികസിപ്പിച്ചെടുത്ത മരുന്നുകൂടിയുള്‍പ്പെട്ട ഭക്ഷ്യവസ്തുക്കളാണ് ഈ കമ്പനികള്‍ വില്ക്കുന്നത്. ഈ ഭക്ഷ്യവസ്തുക്കള്‍ രോഗികള്‍ക്ക് ഭക്ഷണത്തിന് പകരം കഴിക്കാവുന്നവയാണ്. പക്ഷെ മരുന്ന് എന്നതിനു പകരം ഭക്ഷ്യവസ്തു എന്ന ലേബലില്‍ വിറ്റതാണ് കേസെടുക്കാന്‍ കാരണമായത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X