കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അശ്ലീലവെബ്സൈറ്റ്: ഡോക്ടര്‍ റിമാന്റില്‍

  • By Staff
Google Oneindia Malayalam News

ചെന്നൈ: അശ്ലീല വെബ്സൈറ്റും നീലച്ചിത്രവും നിര്‍മ്മിച്ച കേസില്‍ പിടിയിലായ മലയാളി ഡോക്ടറെ അഞ്ചു ദിവസത്തേയ്ക്ക് റിമാന്റു ചെയ്യാന്‍ കോടതി ഉത്തരവ്. നിരവധി കോളെജ് വിദ്യാര്‍ത്ഥിനികളെ ഡോക്ടര്‍ പ്രകാശ് നശിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു.

അമേരിക്കയിലുളള സഹോദരന്‍ പ്രദീപുമായി ചേര്‍ന്നാണ് ഡോക്ടര്‍ അശ്ലീലക്കച്ചവടം നടത്തി വന്നത്. ഈയിനത്തില്‍ ഇയാള്‍ ലക്ഷക്കണക്കിന് ഡോളര്‍ സമ്പാദിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു.

വിദ്യര്‍ത്ഥിനികള്‍ക്കും ഉദ്യോഗസ്ഥകള്‍ക്കും വന്‍തുക നല്‍കിയാണ് അവരുടെ നീലച്ചിത്രങ്ങളെടുത്തത്. ഇത് കമ്പ്യൂട്ടര്‍ ഗ്രാഫിക്സില്‍ വിദഗ്ദനായ പ്രദീപ് വഴി മറ്റുളള അശ്ലീല സൈറ്റുകള്‍ക്കു വില്‍ക്കുകയായിരുന്നു ചെയ്തു വന്നത്.

എന്നാല്‍ പൊലീസിനു മുന്നില്‍ കുറ്റസമ്മതം നടത്തിയ ഡോക്ടര്‍ പറഞ്ഞ കഥ വേറെ. ലൈംഗികമായ അസംതൃപ്തിയാണ് തന്നെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞു. ഭാര്യയുടെ ഗര്‍ഭപാത്രം ശസ്ത്രക്രിയ ചെയ്ത് നീക്കിയശേഷം ഭാര്യ ലൈംഗികബന്ധത്തിന് സമ്മതിക്കാറില്ലായിരുന്നുവെന്നും ഡോക്ടര്‍ പറയുന്നു. തുടര്‍ന്ന് വേശ്യകളില്‍ അഭയം തേടിയ ചേട്ടനെ അനുജന്‍ ലൈംഗിക വ്യാപാരത്തിനു പ്രേരിപ്പിക്കുകയായിരുന്നു. ലൈംഗികഅസംതൃപ്തിയാണ് അന്യരെ നിര്‍ബന്ധിത ലൈംഗിക വേഴ്ച ചെയ്യിച്ച് അത് കണ്ടു രസിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ഡോക്ടര്‍ പറയുന്നു.

കഴിഞ്ഞ ആറു വര്‍ഷമായി നൂറുകണക്കിന് വീട്ടമ്മമാര്‍, വിദ്യാര്‍ത്ഥിനികള്‍, ഉദ്യോഗസ്ഥകള്‍ എന്നിവരെ വച്ച് കച്ചവടം നല്ല രീതിയില്‍ നടത്തി. പോണ്ടിച്ചേരി സ്വദേശിയായ ഒരു സ്ക്കൂള്‍ വിദ്യര്‍ത്ഥിയുടെ പരാതിയോടെയാണ് ഡോക്ടറെ പൊലീസ് പിടികൂടിയത്. കൂടെ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളുമായി ലൈംഗിക ബന്ധത്തിനു വിസമ്മതിച്ച ബാലനെ ഡോക്ടര്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കൃത്യത്തിനു പ്രേരിപ്പിച്ചെന്നായിരുന്നു പരാതി.

വിവരസാങ്കേതികവിദ്യാനിയമലംഘനം, സ്ത്രീകളെ മോശമായി ചിത്രീകരിക്കല്‍, ആയുധനിയമലംഘനം തുടങ്ങിയ കുറ്റങ്ങളുടെ പേരില്‍ ഇദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X