കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിമ്രാന്റെ ബ്ലൂഫിലിമിനു പിന്നില്‍ ഡോക്ടര്‍?

  • By Staff
Google Oneindia Malayalam News

ചെന്നൈ : കേരളത്തിലുള്‍പ്പെടെ അടുത്തകാലത്ത് വന്‍ ഡിമാന്റുണ്ടായിരുന്ന സിമ്രാന്‍ കസെറ്റ് അശ്ലീലവെബ്സൈറ്റിന്റെ പേരില്‍ കഴിഞ്ഞദിവസം അറസ്റിലായ ഡോക്ടര്‍ നിര്‍മ്മിച്ചതെന്ന് സംശയം. ഡോക്ടറുടെ വീടും ഓഫീസും റെയ്ഡ് ചെയ്ത് കണ്ടെടുത്ത ഡിവിഡി, വീഡിയോ ശേഖരങ്ങളാണ് പൊലീസിന്റെ സംശയം ബലപ്പെടുത്തുന്നത്.

ഡോക്ടര്‍ പ്രകാശ് നടത്തിയിരുന്ന അശ്ലീലവെബ്സൈറ്റിലും സിനിമാതാരങ്ങളുടെ മോര്‍ഫ് ചെയ്ത നീലച്ചിത്രങ്ങളാണ് അധികവും. വീഡിയോയും ഡിവിഡിയും വെബ്സൈറ്റില്‍ വില്‍പനയ്ക്കുണ്ട്. 9.99 പൗണ്ടാണ് വില. ഏകദേശം 700 രൂപ. സാമ്പിളിനായി സൈറ്റില്‍ ശാലിനിയുടെയും അജിത്തിന്റെയും ഒരു മിനിറ്റ് ദൈര്‍ഘ്യമുളള രംഗം നല്‍കിയിട്ടുണ്ട്. ഇതും അടുത്തകാലത്ത് ഇന്റര്‍നെറ്റു വഴി പ്രചരിച്ചിരുന്നു.

പലവിഭാഗങ്ങളിലായി എഴുപതിനായിരം യുവതികളുടെ നചിത്രങ്ങളാണ് ഡോ.പ്രകാശിന്റെ സൈറ്റിലുളളത്. പ്രശസ്തരായ സിനിമാതാരങ്ങളുടെ മോര്‍ഫ് ചെയ്ത നചിത്രങ്ങള്‍ തന്നെ നിരവധിയുണ്ട്. പ്രശസ്ത ഹിന്ദിതാരങ്ങളായ കാജല്‍, ശ്രീദേവി, ഐശ്വര്യാ റായ്, തമിഴ് സിനിമയിലെ രംഭ, ജ്യോതിക, സിമ്രാന്‍, രമ്യാകൃഷ്ണന്‍,കസ്തൂരി, കുശ്ബു, ദേവയാനി, ശാലിനി എന്നിവരുടെ വിവിധ പോസുകളിലുളള ഒട്ടേറെ ചിത്രങ്ങള്‍ സൈറ്റില്‍ നല്‍കിയിരിക്കുന്നു. തമിഴ് സൂപ്പര്‍സ്റാര്‍ വിജയും ശാലിനിയുമുളള ചിത്രവുമുണ്ട്.

സ്വയം ചിത്രീകരിച്ച നീലച്ചിത്രങ്ങള്‍ സ്വന്തം സൈറ്റുവഴി പ്രദര്‍ശിപ്പിച്ച ഡോക്ടറും സഹോദരനും സമ്പാദിച്ചത് ഇരുപതു കോടി. ആയിരക്കണക്കിനു വീട്ടമ്മമാരെയും ഉദ്യോഗസ്ഥകളെയുംവിദ്യാര്‍ത്ഥിനികളെയും യുവാക്കളെയും ഉപയോഗിച്ചാണ് ആറു വര്‍ഷമായി സംഘം ബിസിനസ് നടത്തിയത്. ഡോക്ടര്‍ പ്രകാശിനെയും ഭാര്യയെയും മറ്റു ജോലിക്കാരെയും ചെന്നൈ പൊലീസ് വെള്ളിയാഴ്ച അറസ്റു ചെയ്തിരുന്നു.

ഡോക്ടര്‍ നടത്തിവന്നിരുന്ന വെബ്സൈറ്റില്‍ 2002 ജനവരി 30ന് തുടങ്ങുന്ന പുതിയ അശ്ലീലവിഭാഗത്തിന്റെ പരസ്യവും സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ആരാധകര്‍ അതിനായി കാത്തിരിക്കുന്ന വേളയിലാണ് നിര്‍മ്മാതാവിനെ പൊലീസ് കസ്റഡിയിലെടുത്തത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X