Get Updates
Get notified of breaking news, exclusive insights, and must-see stories!

പവലിന്റെ ആവശ്യം റംസ്ഫീല്‍ഡ് തള്ളി

വാഷിംഗ്ടണ്‍: ബുഷ് ഭരണകൂടത്തിനുള്ളിലെ അഭിപ്രായഭിന്നതകള്‍ മറനീക്കിപുറത്തുവരുന്നു. അമേരിക്ക പിടികൂടിയ അല്‍ക്വെയ്ദ-താലിബാന്‍ തടവുകാരെ യുദ്ധത്തടവുകാരായി പ്രഖ്യാപിക്കണമെന്ന യുഎസ് വിദേശകാര്യസെക്രട്ടറി പവലിന്റെ നിര്‍ദേശം അമേരിക്കന്‍ പ്രതിരോധസെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫീല്‍ഡ് ജനവരി 28 തിങ്കളാഴ്ച തള്ളിയതോടെയാണിത്.

ക്യൂബയിലെ ഗ്വാണ്ടനാമോയിലുള്ള അമേരിക്കയുടെ താവളത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന 158 അല്‍ക്വെയ്ദ-താലിബാന്‍ തടവുകാരെ ജനീവ കരാര്‍ പ്രകാരം യുദ്ധത്തടവുകാരായി പരിഗണിക്കണമെന്നായിരുന്നു യുഎസ് വിദേശകാര്യസെക്രട്ടറി കോളിന്‍ പവല്‍ ആവശ്യപ്പെട്ടത്. ഇതിനെതുടര്‍ന്ന് കഴിഞ്ഞ ദിവസം യുഎസ് പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫീല്‍ഡ് ക്യൂബ സന്ദര്‍ശിച്ചിരുന്നു. അല്‍-ക്വെയ്ദ- താലിബാന്‍ തടവുകാര്‍ ആരും ഏതെങ്കിലും ഒരു സൈന്യത്തിന് വേണ്ടി യൂണിഫോം ധരിച്ച് യുദ്ധം ചെയ്തവരല്ലെന്നതിനാലാണ് അവരെ യുദ്ധത്തടവുകാരായി പ്രഖ്യാപിക്കേണ്ടതില്ലെന്ന് റംസ് ഫീല്‍ഡ് തീരുമാനിച്ചത്.

എന്നാല്‍ ഈ 158 തടവുകാരെയും നന്നായി പരിഗണിക്കും. അവര്‍ക്ക് മൂന്നുനേരവും നല്ല ഭക്ഷണം നല്കും. ഇസ്ലാം രീതി നിഷ്കര്‍ഷിക്കുന്ന ഭക്ഷണമായിരിക്കും നല്കുക. കൂടുതല്‍ സൗകര്യങ്ങള്‍ അവര്‍ക്കുവേണ്ടി ഏര്‍പ്പെടുത്തും. - റംസ് ഫീല്‍ഡ് പറഞ്ഞു.

വൈറ്റ്ഹൗസിന് നല്കിയ പ്രത്യേക അപേക്ഷയിലാണ് പവല്‍ ഈ 158 പേരെയും യുദ്ധത്തടവുകാരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടത്. ഈ അപേക്ഷ മാധ്യമങ്ങള്‍ ചോര്‍ത്തി പരസ്യമാക്കുകയായിരുന്നു. ദേശീയ സുരക്ഷാ ഉപദേശകന്‍ കൂടിയായ ഡൊണാള്‍ഡ് റംസ്ഫീല്‍ഡും അറ്റോര്‍ണി ജനറല്‍ ജോണ്‍ ആഷ്ക്രോഫ്റ്റും ആണ് പവലിന്റെ നിര്‍ദേശത്തെ എതിര്‍ത്തതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. തടവുകാരെ നേരിട്ട് സന്ദര്‍ശിച്ച് അവരുമായി സംസാരിച്ച ശേഷം എടുത്ത തീരുമാനമായതിനാല്‍ പവല്‍ ഡൊണാള്‍ഡ് റംസ്ഫീല്‍ഡിനെ പിന്താങ്ങിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+