Get Updates
Get notified of breaking news, exclusive insights, and must-see stories!

അദ്വാനി ഭീകരനെന്ന് പാകിസ്താന്‍

കറാച്ചി : പാകിസ്താന്റെ ഭീകര ലിസ്റില്‍ ആഭ്യന്തര മന്ത്രി എല്‍.കെ.അദ്വാനി! ഇന്ത്യ ആവശ്യപ്പെട്ട ഭീകരര്‍ക്ക് പകരമായി ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയെ ആവശ്യപ്പെടാനാണ് പാക് ശ്രമം. ഇതിനായി 50 വര്‍ഷം പഴക്കമുളള ഒരു കേസ് കോടതി പൊടിതട്ടിയെടുത്ത് പുനപരിശോധിക്കുകയാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വിഭജനകാലത്ത് മുഹമ്മദാലി ജിന്നയെ കൊല്ലാന്‍ അദ്വാനി ഗൂഡാലോചന നടത്തിയെന്നാണ് കേസ്. സിന്ധ് ഹൈക്കോടതി ഇതു സംബന്ധിച്ച രേഖകള്‍ പരിശോധിക്കുകയാണെന്ന് സമ്മതിച്ചിട്ടുണ്ട്.

അങ്ങനെയൊരു കേസ് ഉണ്ട്. അതിന്റെ രേഖകള്‍ കണ്ടെത്തി അയച്ചു കൊടുക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഒരു ഹൈക്കോടതി ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. പഴയ കേസിന്റെ ഫയലുകള്‍ തങ്ങള്‍ തപ്പിക്കൊണ്ടിരിക്കുയാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്റാക്രമണത്തെത്തുടര്‍ന്നാണ് പാകിസ്താനില്‍ കഴിയുന്ന 20 കൊടുംഭീകരരെ വിട്ടുതരാന്‍ ഇന്ത്യ ആവശ്യപ്പെട്ടത്. ഇതിനു പകരമായി ഇന്ത്യയില്‍ കഴിയുന്ന ഭീകരരുടെ പട്ടിക തങ്ങളും തയ്യാറാക്കുകയാണെന്ന് പാകിസ്താന്‍ പറഞ്ഞിരുന്നു.

1947 സെപ്തംബര്‍ 10നാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. അദ്വാനിയുള്‍പ്പെടെ 18 പേരുടെ പേരില്‍ കേസുണ്ട്. പാകിസ്താന്‍ വാദത്തെ തുടര്‍ന്ന് ജിന്നയടക്കമുളള നേതാക്കളെ കൊല്ലാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് കേസ് രജിസ്റര്‍ ചെയ്തിരിക്കുന്നത്.

കുറ്റക്കാരെന്നു കണ്ടെത്തിയ ആറു പേരെ 1948 ല്‍ ഇന്ത്യയ്ക്കു കൈമാറിയിരുന്നു. 12 പേര്‍ പിടികിട്ടാപ്പുളളികളാണ്. കറാച്ചി സ്വദേശിയായ അദ്വാനി അവരില്‍ ഒരാളാണ്. വിഭജനത്തിനു ശേഷം 10 വര്‍ഷത്തോളം പാകിസ്താനില്‍ കഴിഞ്ഞ അദ്വാനി 1957ലാണ് ഇന്ത്യയിലേയ്ക്ക് കുടിയേറിയത്.

പാകിസ്താന്‍ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+