കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതുവരെ കുഞ്ഞിക്കാല് കണ്ടില്ലെന്നോ,വിഷമിക്കേണ്ട!

  • By Staff
Google Oneindia Malayalam News

കൊച്ചി : 40 വയസു കഴിഞ്ഞും അമ്മായകാന്‍ കഴിയാത്തവര്‍ക്കൊരു സന്തോഷ വാര്‍ത്ത. ഭ്രൂണാസൂത്രണ വിദ്യയിലൂടെ സംസ്ഥാനത്ത് ആദ്യത്തെ കുഞ്ഞു പിറന്നു. 41 കാരിയായ ത്രേസ്യാമ്മ സെബാസ്റ്യനാണ് ജനവരി 26ന് ഈ സാങ്കേതികവിദ്യയുടെ ആദ്യജാതന് ജന്മം നല്‍കിയത്. . 14 വര്‍ഷമായി വന്ധ്യതയ്ക്ക് ചികിത്സ നടത്തുകയായിരുന്നു ത്രേസ്യാമ്മ.

ബീജം കുത്തിവച്ചിട്ടും പ്രയോജനം ലഭിക്കാത്തവര്‍ക്കാണ് പുതിയ വിദ്യ ആശ്വാസം പകരുന്നത് . 2000 ഡിസംബറില്‍ കൊടുങ്ങല്ലൂരിലെ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ അസിസ്റഡ് റിപ്രൊഡക്ഷന്‍ ആന്റ് ഫീറ്റല്‍ തെറാപ്പിയില്‍ (ക്രാഫ്റ്റ്) വച്ച് ത്രേസ്യാമ്മയില്‍ ബീജം കുത്തിവയ്പ് പരീക്ഷിച്ചിരുന്നു. പക്ഷേ അത് പരാജയപ്പെട്ടു. തുടര്‍ന്നാണ് ഭ്രൂണാസൂത്രണ വിദ്യ പരീക്ഷിച്ചത്. ഇത് വിജയിക്കുകയും ത്രേസ്യാമ്മ പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.

ബീജം കുത്തിവയ്ക്കുന്നതിലൂടെ ഉണ്ടാകുന്ന ഭ്രൂണത്തെ പ്രത്യേക രീതിയില്‍ പരിരക്ഷിക്കുന്നതാണ് പുതിയ വിദ്യ. ഇപ്രകാരം രൂപപ്പെടുന്ന ഭ്രൂണത്തിന്റെ ബാഹ്യാവരണത്തിന്റെ കട്ടി കുറയ്ക്കുന്ന മാര്‍ഗമാണ് ഭ്രൂണാസൂത്രണം. ഇങ്ങനെ ബാഹ്യാവരണം കട്ടികുറച്ച ഭ്രൂണത്തെ വീണ്ടും ഗര്‍ഭ പാത്രത്തില്‍ നിക്ഷേപിക്കുന്നു.

37 വയസു കഴിഞ്ഞവര്‍ അമ്മയാകാനുളള സാധ്യത വിരളമാണ്. അണ്ഡമോ ഭ്രൂണമോ ലഭിക്കാത്തതിനാലാണ് അങ്ങനെ സംഭവിക്കുന്നത്. ക്രാഫ്റ്റ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷ്റഫ് പറയുന്നു.

ആരോഗ്യവതികളായ യുവതികളില്‍ നിന്നും രൂപപ്പെടുക്കിയെടുക്കുന്ന ഭ്രൂണം ഇവരുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന മാര്‍ഗമാണ് ഇതുവരെ നിലവിലുണ്ടായിരുന്നത്. എന്നാല്‍ ക്രാഫ്റ്റ് വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ഇത്തരം ഭ്രൂണദാതാക്കളെ തേടിയലയുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നു. അദ്ദേഹം വിശദീകരിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X