കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രാ സര്‍ക്കാരിനെതിരെ മലയാളിയായ മുന്‍ ആഭ്യന്തരസെക്രട്ടറി

  • By Staff
Google Oneindia Malayalam News

ഹൈദരാബാദ്: സര്‍വീസില്‍ നിന്ന് വിരമിച്ച ഐപിഎസ് ഓഫീസര്‍ ആന്ധ്രാ പ്രദേശ് സര്‍ക്കാരിനും പൊലീസിനുമെതിരെ ആഞ്ഞടിക്കുന്നു. ആഭ്യന്തര സെക്രട്ടറിയായും അഡീഷണല്‍ ഡിജിപിയായും സേവനമനുഷ്ഠിച്ചിട്ടുള്ള വി. പി. ബി. നായരാണ് സംസ്ഥാന സര്‍ക്കാരിനെ അലോസരപ്പെടുത്തുന്ന വെളിപ്പെടുത്തലുകളുമായി മുന്നോട്ടുവന്നത്.

സംസ്ഥാന സര്‍ക്കാരും ആഭ്യന്തരമന്ത്രിയും നടത്തുന്ന അഴിമതികളെയും അതിക്രമങ്ങളെയും കുറിച്ചുള്ള വെളിപ്പെടുത്തലുകളാണ് നായര്‍ നടത്തുന്നത്. തെലുങ്ക് ദിനപത്രമായ വാര്‍ത്തയിലും തേജ ടിവിയിലും വന്ന അഭിമുഖങ്ങളിലാണ് ആന്ധ്രാ രാഷ്ട്രീയത്തില്‍ ഒച്ചപ്പാടുകളുണ്ടാക്കിയേക്കാവുന്ന വെളിപ്പെടുത്തലുകള്‍ നായര്‍ നടത്തിയത്.

ഏതാനും വര്‍ഷം മുമ്പ് സത്യസായി ബാബയ്ക്കെതിരെ നടന്ന വധശ്രമ കേസില്‍ അറസ്റിലായ നാല് യുവാക്കള്‍ കസ്റഡിയില്‍ മരിച്ചത് പൊലീസില്‍ വര്‍ധിക്കുന്ന കുറ്റകൃത്യങ്ങളുടെ ഭാഗമായാണെന്ന് നായര്‍ പറയുന്നു. സര്‍ക്കാരിന്റെ പല അതിക്രമങ്ങള്‍ക്കും കൂട്ടുനില്‍ക്കാഞ്ഞതിന്റെ പേരിലാണ് ആഭ്യന്തരസെക്രട്ടറി സ്ഥാനത്തു നിന്ന് തന്നെ മാറ്റിയത്.

ആഭ്യന്തര സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റിയ ശേഷം അടച്ചുപൂട്ടാറായ ലതര്‍ വ്യവസായ കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ സ്ഥാനമാണ് നായര്‍ക്ക് നല്‍കിയത്. ഈ സ്ഥാനം സ്വീകരിക്കാന്‍ നായര്‍ വിസമ്മതിച്ചു. അതിനു ശേഷം ഒരു തസ്കികയും നായര്‍ക്ക് വിരമിക്കും വരെ നല്‍കിയിരുന്നില്ല.

കുറെക്കാലമായി തെലുങ്ക് - ഇംഗ്ലീഷ് നിഘണ്ഡു തയ്യാറാക്കുന്ന ജോലിയിലാണ് നായര്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X