കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഷാറഫിന്റെ പ്രസ്താവനയില്‍ യുഎസിന് അതൃപ്തി

  • By Staff
Google Oneindia Malayalam News

വാഷിംഗ്ടണ്‍: യുഎസ് മാധ്യമ പ്രവര്‍ത്തകന്‍ ഡാനിയേല്‍ പേളിനെ തട്ടികൊണ്ടുപോയതിന് പിന്നില്‍ ഇന്ത്യയുണ്ടെന്ന പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിന്റെ ആരോപണം യുഎസ് വിശ്വസിക്കുന്നില്ലെന്ന് ചില യുഎസ് ഉന്നതോദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് യുഎസ് ദിനപത്രമായ യുഎസ്എ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

പേളിനെ കണ്ടെത്താനുള്ള ശ്രമത്തിന് മുഷാറഫ് നല്‍കുന്ന സഹായത്തെ യുഎസ് സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അധികൃതര്‍ പ്രശംസിക്കുന്നുണ്ട്. അതേ സമയം ഈ സംഭവത്തിന് പിന്നില്‍ ഇന്ത്യയുടെ കൈകളുണ്ടെന്ന മുഷാറഫിന്റെ ആരോപണം ശരിയെന്ന് യുഎസ് ഡിപ്പാര്‍ട്ട്മെന്റ് അധികൃതര്‍ വിശ്വസിക്കുന്നില്ല. ഈ ആരോപണത്തില്‍ അവര്‍ക്ക് അതൃപ്തിയുണ്ട്.

ഇന്ത്യക്ക് ഈ സംഭവത്തില്‍ യാതൊരു പങ്കുമില്ലെന്നാണ് യുഎസ് കരുതുന്നത്. ഇന്ത്യാ-പാക് സംഘര്‍ഷത്തെ ഒന്നുകൂടി ആളിക്കത്തിക്കാനാണ് മുഷാറഫിന്റെ ഈ പ്രസ്താവനയെന്ന് സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ കരുതുന്നതായി യുഎസ്എ ടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പേളിനെ തട്ടികൊണ്ടുപോയ സംഭവം മുഷാറഫിന്റെ യുഎസ് സന്ദര്‍ശനത്തില്‍ നിഴല്‍ വീഴ്ത്തും. മുഷാറഫിനെ യുഎസിലേക്ക് ഊഷ്മളമായി സ്വാഗതം ചെയ്യുമ്പോഴും അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങളെ കുറിച്ചുള്ള സംശയങ്ങള്‍ ഇല്ലാതായിട്ടില്ല.

ഭാവിയില്‍ സ്വീകരിക്കേണ്ട വഴിയെ കുറിച്ച് മുഷാറഫ് എന്തു തീരുമാനമാണ് എടുത്തിട്ടുള്ളതെന്നതിനെ കുറിച്ച് യുഎസ് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ ധാരണയില്ല. കഴിഞ്ഞ മാസം മുഷാറഫ് നടത്തിയ പ്രസംഗം ഇന്ത്യാ-പാക് സംഘര്‍ഷം ലഘൂകരിക്കാനായി യുഎസും ബ്രിട്ടിനും തുടര്‍ച്ചയായി നടത്തിയ സമ്മര്‍ദം മൂലം മാത്രമാണ്.

യുഎസ് സന്ദര്‍ശനവേളയില്‍ അന്തര്‍ദേശീയ തീവ്രവാദത്തെ കൂടുതല്‍ ഫലപ്രദമായി ചെറുക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മുഷാറഫിനോട് യുഎസ് ആവശ്യപ്പെടുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X