കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതിലകത്ത് യുവാവിനെ വെട്ടിക്കൊന്നു

  • By Staff
Google Oneindia Malayalam News

കൊടുങ്ങല്ലൂര്‍: ബലിപ്പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുക്കാന്‍ പള്ളിയിലേക്ക് പോകുകയായിരുന്ന യുവാവിനെ അജ്ഞാതസംഘം വെട്ടിക്കൊന്നു. കാറിലെത്തിയ നാലംഗ അക്രമിസംഘം യുവാവിനു മേല്‍ ചാടിവീണ് ആക്രമണം നടത്തുകയായിരുന്നു.

എന്നാല്‍ കാറില്‍ രക്ഷപ്പെടുന്നതിനിടയില്‍ ഈ നാലുപേരെയും മതിലകം പൊലീസ് പിടികൂടി. ഇവരില്‍ നിന്ന് തോക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കണ്ടെടുത്തു. ഫിബ്രവരി 23 ശനിയാഴ്ച രാവിലെ 9.30ന് മതിലകം പൊലീസ് സ്റേഷന്‍ അതിര്‍ത്തിയിലെ ചളിങ്ങാട് ജുമാമസ്ജിദിനു മുമ്പിലാണ് സംഭവം നടന്നത്.

സിഐടിയു തൊഴിലാളി തൃശൂര്‍ വടൂക്കര കൊടക്കാട്ടില്‍ ഹംസയുടെ മകന്‍ നാസറി(34)നെയാണ് കൊലപ്പെടുത്തിയത്. നാസര്‍ കൂര്‍ക്കഞ്ചേരിയില്‍ സിഐടിയു തൊഴിലാളിയാണ്. ചളിങ്ങാട് വലിയപറമ്പില്‍ അലിയുടെ മകള്‍ ഷീബയാണ് ഭാര്യ. കുറച്ചു ദിവസമായി നാസര്‍ ഭാര്യവീട്ടിലായിരുന്നു താമസം. നാസറിന് മൂന്ന് പെണ്‍മക്കളുണ്ട്.

നേരത്തെയുള്ള കുടിപ്പകയാണ് കൊലയ്ക്ക്കാരണമെന്ന് പറയപ്പെടുന്നു. രാവിലെ നാസര്‍ ചളിങ്ങാട് മസ്ജിദിലേക്ക് വരുന്നതിനിടയിലാണ് അംബാസഡര്‍ കാറിലെത്തിയ അക്രമിസംഘം നാസറിനെ കൊലപ്പെടുത്തിയത്. ആക്രമണത്തിനു ശേഷം സംഘം ഹെഡ്ലൈറ്റുകളിട്ട് അതിവേഗത്തില്‍ കാറോടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. അതിനിടയില്‍ ആരോ മതിലകം പൊലീസ് സ്റേഷനിലേക്ക് സംഭവം വിളിച്ചുപറഞ്ഞു. പൊലീസ് കാറിന് കൈകാണിച്ചെങ്കിലും കാര്‍ നിര്‍ത്താതെ ഓടിച്ചുപോയി. തുടര്‍ന്ന് പൊലീസ് ജീപ്പില്‍ പിന്തുടര്‍ന്നു അക്രമികളെ പിടികൂടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X