കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ കണ്ണുകളും സുപ്രീംകോടതിയിലേക്ക്

  • By Staff
Google Oneindia Malayalam News

ദില്ലി: അയോധ്യകേസില്‍ മാര്‍ച്ച് 13 ബുധനാഴ്ച സുപ്രീംകോടതി വാദം കേള്‍ക്കും. രാജ്യമാകെ സുപ്രീംകോടതിയുടെ വിധിയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

മൂന്നു പരാതികളിന്മേലാണ് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് വിധി കേള്‍ക്കുക. മാര്‍ച്ച് 15ന് വിഎച്ച്പി തര്‍ക്കഭൂമിയില്‍ ഭൂമി പൂജ ആരംഭിക്കുന്നതിനെ തുടര്‍ന്നുണ്ടായ ഗുരുതരമായ സ്ഥിതിവിശേഷങ്ങളെക്കുറിച്ചായിരിക്കും സുപ്രീംകോടതി വാദം കേള്‍ക്കുക. ദൂരവ്യാപക ഫലങ്ങളുണ്ടാക്കുന്നതായിരിക്കും സുപ്രീം കോടിതിവിധി.

സുപ്രീംകോടതിയുടെ വിധിവരുന്നതുവരെ ഭൂമി പൂജ അനുവദിക്കുന്ന പ്രശ്നമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അസ്ലം ഭൂരെ, യുനൈറ്റഡ് ലോയേഴ്സ് ഫ്രണ്ട് എന്നിവര്‍ നല്കിയ പരാതികള്‍ ജസ്റിസുമാരായ ബി.എന്‍. കൃപാല്‍, ജി.ബി. പട്നായിക്, വി.എന്‍. ഖാരെ എന്നിവര്‍ അംഗങ്ങളായ ബെഞ്ചായിരിക്കും കേള്‍ക്കുക.

ഇതിനു പുറമെ പൂജ തടയണമെന്നാവശ്യപ്പെട്ട് മുസ്ലിം വ്യക്തിനിയമ ബോര്‍ഡും പൂജ അനുവദിക്കണമെന്നാവശ്യപ്പെട്ട് രവീന്ദര്‍ ഗുപ്തയും നല്കിയ പരാതികളും സുപ്രീംകോടതി പരിശോധിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X