ഒരിടത്തും പൂജ പാടില്ല: കോടതി
ദില്ലി: സര്‍ക്കാര്‍ ഏറ്റെടുത്ത തര്‍ക്കഭൂമിയില്‍ ഒരിടത്തും മാര്‍ച്ച് 15ന് വിഎച്ച്പിയുടെ പ്രതീകാത്മക പൂജ അനുവദിക്കരുതെന്ന് സുപ്രീംകോടതി വിധി. മാര്‍ച്ച് 14 വ്യാഴാഴ്ച നടത്തിയ ഭേദഗതി ചെയ്ത കോടതി വിധിയിലാണ് സുപ്രീംകോടതി ഇക്കാര്യം അറിയിച്ചത്.
മാര്‍ച്ച് 13ബുധനാഴ്ച നടത്തിയ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 67.7 ഏക്കര്‍ ഭൂമിയില്‍ ഒരിടത്തും പൂജ പാടില്ലെന്നായിരുന്നു കോടതി വിധിച്ചിരുന്നത്. എന്നാല്‍ ഈ വിധിയില്‍ അവ്യക്തതയുണ്ടെന്ന് ഒരു പത്രം ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ഇന്നലത്തെ കോടതി വിധി ഭേദഗതിചെയ്തതെന്നും മൂന്നംഗബെഞ്ച് പറഞ്ഞു.
വിശ്വഹിന്ദു പരിഷത്തും വിധിയെ വ്യത്യസ്ഥമായി വ്യഖ്യാനിച്ചിരുന്നു.
67.7 ഏക്കറില്‍ പൂജ പാടില്ലെന്നതുകൊണ്ട് കോടതി ഉദ്ദേശിച്ചത് കോട്ട് രാമചന്ദ്ര വില്ലേജിലെ രണ്ട് റവന്യൂ ഭൂമിയെപ്പറ്റിമാത്രമാണെന്നായിരുന്നു പത്രത്തിന്റെ വ്യാഖ്യാനം. 100 റവന്യൂ പ്ലോട്ടുകളടങ്ങിയ, മൂന്നു ഗ്രാമത്തിലാകെ പരന്നുകിടക്കുന്നതാണ് സര്‍ക്കാര്‍ ഏറ്റെടുത്ത തര്‍ക്കഭൂമിയെന്ന് പത്രം റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഏറ്റെടുത്ത തര്‍ക്കഭൂമിയില്‍ ഒരിടത്തും മാര്‍ച്ച് 15ന് വിശ്വഹിന്ദുപരിഷത്തിന്റെ പൂജ അനുവദിക്കരുതെന്ന് കോടതി വ്യാഴാഴ്ച പുറപ്പെടുവിച്ച വിധിയില്‍ വ്യക്തമാക്കിയത്.
67.7 ഏക്കര്‍ തര്‍ക്കഭൂമിയില്‍ പൂജ പാടില്ലെന്ന മാര്‍ച്ച് 13 ബുധനാഴ്ച നടത്തിയ സുപ്രീംകോടതി വിധിയില്‍ അവ്യക്തതയുണ്ടെന്ന് നിയമവിദഗ്ധരും വാദിച്ചിരുന്നു. എന്തായാലും വ്യാഴാഴ്ചത്തെ ഉത്തരവോടെ എല്ലാ അവ്യക്തതകളും നീങ്ങിയിരിക്കുകയാണ്.
ബുധനാഴ്ചത്തെ കോടതിവിധി ഒന്നുകൂടി വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെയാണ് വിധി പറഞ്ഞ സുപ്രീംകോടതി ജസ്റിസുമാര്‍ അറ്റോര്‍ണി ജനറലിനെ ചെന്നു കണ്ടത്. വിധിയില്‍ ഭേദഗതി വരുത്താന്‍ അറ്റോര്‍ണി ജനറല്‍ അനുവാദം നല്കി. ഇതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് വീണ്ടും ജസ്റിസുമാരായ ബി. എന്‍. കൃപാല്‍, ജി. ബി. പട്നായിക്ക്, വി. എന്‍. ഖരേ എന്നിവരടങ്ങുന്ന ബഞ്ച് വിധി പറഞ്ഞത്.
ഈ വിധി വിഎച്ച്പിയ്ക്ക് കനത്ത അടിയായിരിക്കുകയാണ്. എന്തായാലും മാര്‍ച്ച് 15 വെള്ളിയാഴ്ച പ്രതീകാത്മക പൂജ നടത്തുമെന്ന ഉറച്ച തീരുമാനവുമായി വിഎച്ച്പി മുന്നോട്ട് പോവുകയാണ്. അതേ സമയം കോടതിവിധിയ്ക്ക് വിപരീതമായി ആരെയും പൂജയ്ക്ക് അനുവദിക്കില്ലെന്ന് വ്യാഴാഴ്ച പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കി.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications