കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാലപ്പുഴ : സര്‍ക്കാര്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

  • By Staff
Google Oneindia Malayalam News

പത്തനംതിട്ട : മലയാലപ്പുഴ ക്ഷേത്രത്തിലുണ്ടായ സംഭവങ്ങളെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. സംഭവത്തെക്കുറിച്ച് രാജു എബ്രഹാം നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

മാര്‍ച്ച് 31ന് ക്ഷേത്രത്തില്‍ നടക്കേണ്ട ശതകോടി അര്‍ച്ചനയെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ദേവസ്വം കമ്മിഷണര്‍ സി. പി. നായരും സംഘവും മലയാലപ്പുഴയിലെത്തിയത്. ദേവസ്വം അധികാരികളും ക്ഷേത്ര ഭാരവാഹികളും തമ്മിലുളള തര്‍ക്കമാണ് പ്രശ്നം. നാട്ടുകാരും പൊലീസും തമ്മിലല്ല. ഇതു പരിഹരിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് ആന്റണി പറഞ്ഞു.

ദേവസ്വം കമ്മിഷണര്‍ സി. പി. നായരെയും സംഘത്തെയും നാട്ടുകാര്‍ തടഞ്ഞു വച്ചതിനെത്തുടര്‍ന്നാണ് കണ്ണീര്‍വാതക പ്രയോഗവും വെടിവെപ്പും നടന്നത്. ക്ഷേത്രത്തിലെ ശതകോടി അര്‍ച്ചനയെക്കുറിച്ചുളള തര്‍ക്കം പരിഹരിക്കുന്നതിനാണ് വ്യാഴാഴ്ച രാവിലെ സി. പി. നായരും സംഘവും ക്ഷേത്രത്തിലെത്തിയത്.

ശതകോടി ആഘോഷങ്ങള്‍ക്ക് ദേവസ്വം എതിരു നില്‍ക്കുന്നു എന്ന ആരോപണമാണ് നാട്ടുകാരെ ക്ഷുഭിതരാക്കിയത്. രോഷാകുലരായ അവര്‍ ക്ഷേത്രത്തോടൊപ്പമുളള ഹാളില്‍ ദേവസ്വം സംഘത്തെ നാലു മണിക്കൂറോളം പൂട്ടിയിട്ടു.

ക്ഷേത്രത്തിലെ ഉല്‍സവക്കമ്മിറ്റി ഭാരവാഹികളുമായുളള ചര്‍ച്ചയില്‍ ശതകോടി അര്‍ച്ചന മാര്‍ച്ച് 31നു തന്നെ നടത്താമെന്ന് ദേവസ്വം കമ്മിഷണര്‍ സമ്മതിച്ചു. എന്നാല്‍ ഈ സമ്മതം മുദ്രപ്പത്രത്തില്‍ എഴുതിത്തരണമെന്ന് കൂടി നിന്ന ഭക്തജനങ്ങള്‍ ശഠിച്ചു.

ഇതിനിടയില്‍ ബഹളമുണ്ടാക്കിയ ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ നടത്തിയ പൊലീസ് ഇടപെടലാണ് കണ്ണീര്‍വാതക പ്രയോഗത്തിലും വെടിവെപ്പിലും കലാശിച്ചത്. ഭക്തജനങ്ങളോടുളള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് മലയാലപ്പുഴയിലും പരിസരത്തും വെളളിയാഴ്ച ഹര്‍ത്താല്‍ ആചരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X