കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാനുവിന്റെ നിലപാട് ശരിയല്ല: മാത്തുര്‍

  • By Staff
Google Oneindia Malayalam News

പാലക്കാട്: അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുപിടിക്കുന്നതിന് പകരം വനഭൂമി ആദിവാസികള്‍ക്ക് നല്‍കണമെന്ന ആദിവാസി നേതാവ് സി. കെ. ജാനുവിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ടെന്ന് പ്രമുഖ നരവംശ ശാസ്ത്രജ്ഞന്‍ പി. ആര്‍. ജി. മാത്തുര്‍ പറഞ്ഞു.

ജാനുവിന്റെ ഈ നിലപാട് വനഭൂമി കൈയേറുന്നത് വ്യാപകമാവുന്നതിലാണ് കലാശിച്ചിരിക്കുന്നതെന്ന് മാത്തുര്‍ ചൂണ്ടിക്കാട്ടി.

ആദിവാസി ഭൂമി വന്‍തോതില്‍ അന്യാധീനപ്പെട്ടതാണ് ആദിവാസികള്‍ നേരിടുന്ന പ്രധാന പ്രശ്നം. 1975ലെ കേരള പട്ടിക വര്‍ഗ (ഭൂമി കൈമാറ്റ നിരോധനവും അന്യാധീനപ്പെട്ട ഭൂമി പുന:സ്ഥാപിക്കലും) നിയമത്തിലൂടെ അന്യാധീനപ്പെട്ട ഭൂമിയുടെ ഉടമസ്ഥാവകാശം ആദിവാസികള്‍ക്ക് തന്നെ നല്‍കുകയും തുടര്‍ന്ന് ഭൂമി കൈമാറുന്നത് നിരോധിക്കുകയും ചെയ്തതാണ്. എന്നാല്‍ നിയമം നടപ്പാക്കുന്നതില്‍ പിന്നീട് വന്ന സര്‍ക്കാരുകള്‍ പരാജയപ്പെട്ടു. 1996ല്‍ എല്‍ഡിഎഫ് സര്‍ക്കാര്ഡ പുതിയൊരു നിയമം കൊണ്ടുവന്നെങ്കിലും 1975ലെ നിയമം തന്നെ നടപ്പിലാക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്- മാത്തുര്‍ ചൂണ്ടിക്കാട്ടി.

റിസര്‍വ് വനം ആദിവാസികളുള്‍പ്പെടെ ആര്‍ക്കും നല്‍കരുതെന്ന് മാത്തുര്‍ പറഞ്ഞു. കേന്ദ്ര വന സംരക്ഷണ നിയമത്തിന്റെ ലംഘനമാണ് അത്.

ആദിവാസികള്‍ക്ക് ഭൂമി അനുവദിക്കുമ്പോള്‍ അത് യഥാര്‍ഥ ആദിവാസികള്‍ക്ക് തന്നെയാണ് ലഭിക്കുന്നതെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്ന് മാത്തുര്‍ ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X