ഇന്തോ-പാക് അതിര്‍ത്തിയില്‍ വെടിവയ്പ്
ജമ്മു: കശ്മീരില്‍ ഇന്തോ-പാക് അതിര്‍ത്തിയില്‍ കനത്തവെടിവയ്പ് മെയ് 18 ശനിയാഴ്ചയും തുടര്‍ന്നു. മെയ് 17 വെള്ളിയാഴ്ച രാത്രിയാണ് ഇരുപക്ഷവും വെടിവയ്പ് തുടങ്ങിയത്.
അതിര്‍ത്തിയില്‍ 2001 ഡിസംബര്‍ മുതല്‍ തന്നെ ഇരുരാജ്യങ്ങളും കൂടുതല്‍ സൈനികരെ വിന്യസിച്ചിരിക്കുന്നതിനാല്‍ കനത്ത വെടിവയ്പാണ് നടക്കുന്നതെന്ന് സൈനികവക്താവ് അറിയിച്ചു. മെയ് 16 വെള്ളിയാഴ്ച ഭീകരര്‍ ജമ്മുവിലെ സൈനികകേന്ദ്രത്തില്‍ നടത്തിയ ആക്രമണത്തില്‍ 30 പേര് കൊല്ലപ്പെട്ട സംഭവമാണ് ഇപ്പോള്‍ അതിര്‍ത്തിയിലെ സംഘര്‍ഷത്തിലേക്ക് നയിച്ചത്.
ദില്ലിയില്‍ കേന്ദ്ര മന്ത്രിസഭാസമിതി ശനിയാഴ്ച യോഗം ചേരാനിരിക്കുകയാണ്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരിലെ സുരക്ഷാനടപടികളെക്കുറിച്ച് വിലയിരുത്താനാണ് ഈ യോഗം. അതിര്‍ത്തിയില്‍ വെള്ളിയാഴ്ച മുതല്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യവും യോഗം ചര്‍ച്ചചെയ്യും.
അഖ്നൂര്‍ മേഖലയിലെ അതിര്‍ത്തിരേഖയില്‍ വെള്ളിയാഴ്ച രാത്രി കനത്ത ഷെല്ലാക്രമണം നടന്നെന്നും ഇപ്പോഴും അത് തുടരുകയാണെന്നും സൈനികവക്താവ് അറിയിച്ചു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications