കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമര്‍ ഇക്കുറി പച്ചില മണ്ണെണ്ണയുമായി

  • By Staff
Google Oneindia Malayalam News

ചെന്നൈ : പച്ചിലയില്‍ നിന്നും മണ്ണെണ്ണ എന്ന അവകാശവാദവുമായി പഴയ രാമര്‍ പിളള വീണ്ടുമെത്തുന്നു. വെളളത്തില്‍ കുതിര്‍ത്ത പരുത്തിയില്‍ ചില രാസവസ്തുക്കള്‍ ചേര്‍ത്താല്‍ മണ്ണെണ്ണ ഉല്‍പാദിയ്ക്കാമെന്ന് താന്‍ കണ്ടെത്തിയെന്നാണ് രാമറിന്റെ പുതിയ വാദം. എന്നാല്‍ ഇതിന് ശാസ്ത്രീയ തെളിവൊന്നും ഇയാള്‍ ഹാജരാക്കിയിട്ടില്ല.

ആര്‍. എസ്. എസ്., സ്വദേശി ജാഗരണ്‍ മഞ്ച് നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് രാമര്‍ പുതിയ അവകാശവാദം മുഴക്കിയത്. പഴയ പച്ചില പെട്രോളിന്റെ കേസ് ഇപ്പോള്‍ മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

രാമര്‍ പിളളയ്ക്കു വേണ്ടി ആര്‍ എസ്. എസ്. സംസ്ഥാന അദ്ധ്യക്ഷനും ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ സമ്പത്ത് കുമാറാണ് വാര്‍ത്താ സമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.

ചെയര്‍മാന്‍ ഭാരത് എന്ന ട്രസ്റിന്റെ കീഴിലാണ് ഹെര്‍ബല്‍ ജെറോസിന്‍ എന്നു പേരിട്ടിരിക്കുന്ന മണ്ണെണ്ണ ഉല്‍പാദിപ്പിയ്ക്കുന്നത്. പ്രതിദിനം 810 ലിറ്ററാണ് ഇപ്പോഴത്തെ ഉല്‍പാദനം. ലിറ്ററിന് വില 13 രൂപ. ഉല്‍പാദനം കൂടുന്നതോടെ ലിറ്ററിന് ഏഴു രൂപ നിരക്കില്‍ ഉല്‍പാദിപ്പിയ്ക്കാനാകുമെന്ന് സമ്പത്ത് കുമാര്‍ പറഞ്ഞു.

ശാസ്ത്രജ്ഞരുടെ സര്‍ട്ടിഫിക്കറ്റ് തങ്ങള്‍ക്ക് ആവശ്യമില്ലെന്നാണ് സമ്പത്ത് കുമാറിന്റെയും രാമറിന്റെയും നിലപാട്. വീട്ടാവശ്യത്തിനു മാത്രം ഉപയോഗിക്കാവുന്ന മണ്ണെണ്ണയാണിത്. മാലിന്യ നിയന്ത്രണ ബോര്‍ഡ്, തദ്ദേശ സ്വയംഭരണ സ്ഥാപനം, സ്ഫോടകവസ്തു നിയന്ത്രണ കേന്ദ്രം ഇവയുടെ അനുമതി തേടിയിട്ടുണ്ടെന്നും ഇതുവരെ ലഭിച്ചില്ലെന്നും അവര്‍ വ്യക്തമാക്കി.

പച്ചില മണ്ണെണ്ണ ഉല്‍പാദിപ്പിയ്ക്കുന്ന പ്ലാന്റിലേയ്ക്ക് മാദ്ധ്യമ പ്രവര്‍ത്തകരെ ഇരുവരും ക്ഷണിച്ചു. ചെന്നൈ അണ്ണാനഗറിലാണ് പ്ലാന്റ്. ശാസ്ത്രജ്ഞരെ വേണമെങ്കില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് കൊണ്ടു വരാവുന്നതാണെന്നും രാമര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X