ടൂറിസം ബില്‍ അവതരിപ്പിയ്ക്കുമെന്ന് മന്ത്രി തോമസ്
കൊച്ചി : കേരളത്തിന്റെ സാംസ്ക്കാരിക പാരമ്പര്യവും പ്രകൃതി സമ്പത്തും പരിരക്ഷിയ്ക്കാന്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിയ്ക്കുമെന്ന് മന്ത്രി കെ. വി. തോമസ്. ഇക്കോ ടൂര്‍ 2002 സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ടൂറിസം മന്ത്രി.
കോവളം, മൂന്നാര്‍, വര്‍ക്കല, കുമരകം എന്നിവിടങ്ങളുടെ സ്വാഭാവിക ഭംഗി നിലനിര്ത്തിക്കൊണ്ടാകണം ടൂറിസം വികസിപ്പിയ്ക്കേണ്ടത്. പരിസ്ഥിതിയ്ക്കിണങ്ങുന്ന ടൂറിസമാകണം കേരളത്തിന്റേത്. ഇക്കോ ടൂറിസത്തിന് എന്നത്തെക്കാളും പ്രാധാന്യം വര്‍ദ്ധിച്ചു വരികയാണെന്നും തോമസ് ചൂണ്ടിക്കാട്ടി.
വ്യക്തമായ ഒരു ടൂറിസം നയമുളള സംസ്ഥാനം കേരളം മാത്രമാണ്. യുഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് ഇത് വെളിവാക്കുന്നത്. അടുത്ത 25 വര്‍ഷത്തെ പുരോഗതി മുന്നില്‍ കണ്ടാണ് കേരളം ടൂറിസം നയം തയ്യാറാക്കിയിരിക്കുന്നത്.
ടൂറിസം രംഗത്ത് കൂടുതല്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു. ഹോട്ടല്‍ നടത്തുന്നതൊന്നും ഇനി മുതല്‍ സര്‍ക്കാരിന്റെ ചുമതലയായിരിക്കില്ല. സഞ്ചാരികള്‍ക്ക് പരമാവധി അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കണം. അതിന് സ്വകാര്യമേഖലയുടെ പങ്കാളിത്തം കൂടിയേ കഴിയൂ.
സര്‍ക്കാര്‍ ഗസ്റ് ഹൗസുകള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ നീക്കമുണ്ടെന്ന ആരോപണം മന്ത്രി നിഷേധിച്ചു. സ്ക്കൂളുകളിലും കോളെജുകളിലും ടൂറിസം ക്ലബുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ട്. ടൂറിസം പ്രചരിപ്പിയ്ക്കാന്‍ ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
തട്ടേക്കാട്, കോന്നി, ഭൂതത്താന്‍ കെട്ട്, ആറളം എന്നിവിടങ്ങളില്‍ പൈലറ്റ് പ്രോജക്ടുകള്‍ നടപ്പാക്കുന്നതിന് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ആറളത്ത് സുവോളജിക്കല്‍ പാര്‍ക്ക് തുടങ്ങാനാണ് ശ്രമിയ്ക്കുന്നത്.
കൊച്ചിയിലെ മംഗലവനത്ത് പക്ഷി സംരക്ഷണ കേന്ദ്രം തുടങ്ങും. ഇക്കോടൂറിസം പ്രോജക്ടായിരിക്കും ഇതെന്ന് തോമസ് സൂചിപ്പിച്ചു. പരിസ്ഥിതിയ്ക്ക് കോട്ടം തട്ടാത്തവിധം സംസ്ഥാനത്തെ 12 വന്യജീവി സംരക്ഷണ കേന്ദ്രങ്ങളും രണ്ടു ദേശീയ പാര്‍ക്കുകളും നവീകരിയ്ക്കും.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ഹോട്ടല്‍ വ്യവസായികള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിങ്ങനെ ടൂറിസവുമായി ബന്ധമുളള എല്ലാ സര്‍ക്കാര്‍ സര്‍ക്കാരിതര സംഘടകളുടെയും സഹകരണത്തോടെയാണ് സെമിനാര്‍ സംഘടിപ്പിയ്ക്കപ്പെട്ടത്.
സര്‍ക്കാര്‍ അടിയന്തരമായി തീരുമാനമെടുക്കേണ്ട ചില വിഷയങ്ങളെ സംബന്ധിച് ഈ സംഘടനകള്‍ മന്ത്രിയ്ക്ക് സംയുക്തമായി ഒരു നിവേദനം നല്‍കിയെന്ന് സിഐഐ ചെയര്‍പേഴ്സണ്‍ പമേല അന്ന മാത്യു അറിയിച്ചു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications