Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെ വച്ച് സിനിമഎടുത്തില്ല: ദിനേശ് പണിക്കര്‍

തിരുവനന്തപുരം: ദിലീപിനെ വച്ച് താന്‍ സിനിമ നിര്‍മ്മിച്ചിട്ടില്ലെന്ന് നിര്‍മാതാവ് ദിനേശ് പണിക്കര്‍ പ്രസ്താവനയില്‍ അറിയിച്ചു. തന്റെ ചെക്ക് ദിലീപിന്റെ കൈയില്‍ എങ്ങിനെ എത്തി എന്ന സത്യം കോടതിയില്‍ പറയും.

കുറച്ചുദിവസം തന്നെ ജയിലില്‍ അടയ്ക്കണമെന്ന ഉദ്ദേശ്യത്തോടെ ആയിരുന്നു ദിലീപിന്റെ ആള്‍ക്കാരുടെ പ്രവര്‍ത്തനങ്ങള്‍. തുടര്‍ച്ചയായി അവധി ദിനങ്ങള്‍ വരുന്നതിന് തൊട്ടുമുമ്പാണ് വാറണ്ട് നടപ്പാക്കിയത്. കുറഞ്ഞത് നാലു ദിവസമെങ്കിലും തന്നെ ജയിലില്‍ അടയ്ക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. - ദിനേശ് പണിയ്ക്കര്‍ പറഞ്ഞു.

ഉച്ചയ്ക്ക് വീട്ടില്‍ ഇരിയ്ക്കുകയായിരുന്ന തന്നെ ഭാര്യയുടെയും കുട്ടികളുടെയും മുന്നില്‍ നിന്നാണ് പൊലീസ് അറസ്റ് ചെയ്തത്. ഭാര്യയോടൊ വക്കീലിനോടൊ സംസാരിക്കാന്‍ കൂടി അനുവാദം നല്കിയില്ല. സ്റേഷനില്‍ നിന്ന് തിരുവനന്തപുരം കോടതിയില്‍ ഹാജരാക്കിയ തന്നെ ദിലീപിന്റെ ആള്‍ക്കാരുടെ വാനില്‍ കയറ്റിയാണ് ആലുവയിലേക്ക് കൊണ്ട് വന്നത്. വണ്ടിയില്‍ രണ്ട് പൊലീസുകാരെ കൂടാതെ മറ്റ് രണ്ടുപേരും കൂടി ഉണ്ടായിരുന്നു. ഇവര്‍ മൊബൈല്‍ ഫോണിലൂടെ പലര്‍ക്കും നിര്‍ദേശം നല്കുന്നുണ്ടായിരുന്നു. കൂടാതെ മറ്റൊരു വണ്ടിയില്‍ പിറകെ കുറെ ആള്‍ക്കാര്‍ തന്നെ പിന്തുടരുന്നുണ്ടായിരുന്നു. ജീവന് അപകടം സംഭവിക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. പല തവണ ബാറുകളുടെയും ഹോട്ടലുകളുടെയും മുന്നില്‍ വണ്ടി നിര്‍ത്തിയ അവര്‍ മാറി മാറി മദ്യപിയ്ക്കുകയും എന്നെ അധിക്ഷേപിക്കുകയും ചെയ്തു- പ്രസ്താവനയില്‍ പറയുന്നു.

തിരുവനന്തപുരത്ത് നിന്ന് എട്ടുമണിക്കൂര്‍ കൊണ്ടാണ് തന്നെ പറവൂര്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്. ജാമ്യം ലഭിക്കാതിരിക്കുവാന്‍ വേണ്ടിയാണ് ഇങ്ങിനെ ചെയ്തത്. തനിക്ക് നിത്യകര്‍മ്മങ്ങള്‍ ചെയ്യുവാനോ ആഹാരം കഴിക്കുവാനോ ദിലീപിന്റെ ആള്‍ക്കാര്‍ സമ്മതിച്ചില്ല. - പ്രസ്താവനയില്‍ പറയുന്നു.

ദിലീപിന്റെ സഹപ്രവര്‍ത്തകന്റെ രാഷ്ട്രീയ സ്വാധീനമാണ് തനിക്കെതിരെ ഈ നടപടികള്‍ കൈക്കൊള്ളാന്‍ ധൈര്യം കൊടുത്തത്. ഏറെ വര്‍ഷമായി സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന എനിക്ക് ഇത്തരം ഒരു സംഭവത്തെപ്പറ്റി കേട്ടുകേള്‍വി പോലുമില്ല. ഇത്രയും വൈരാഗ്യവും ക്രൂരമായ സമീപനവും ദിലീപില്‍ നിന്ന് ഉണ്ടാകാനുള്ള കാരണം അറിയില്ല. സിനിമാവ്യവസായത്തിലിറങ്ങി കിടപ്പാടം കൂടി നഷ്ടപ്പെട്ട് വാടകവീട്ടില്‍ കഴിയുകയാണ് ഞാന്‍. - പ്രസ്താവന വിശദീകരിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+