കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയില്‍ തൂക്കുമന്ത്രിസഭ

  • By Staff
Google Oneindia Malayalam News

പനാജി: ഗോവ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവലഭൂരിപക്ഷം ലഭിച്ചില്ല. ഇതോടെ ഉത്തര്‍പ്രദേശിലേതുപോലെ ഒരു തൂക്കുനിയമസഭയ്ക്ക് ഗോവയില്‍ സാധ്യത തെളിഞ്ഞിരിക്കുകയാണ്.

ആകെ 40 അംഗങ്ങളുള്ള ഗോവ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായത് ഇപ്പോള്‍ അവിടം ഭരിക്കുന്ന ബിജെപി തന്നെ. ബിജെപി 17 സീറ്റുകള്‍ നേടി. 16 സീററുകള്‍ കോണ്‍ഗ്രസ് തൊട്ടടുത്തുണ്ട്.

മന്ത്രിസഭയുണ്ടാക്കാന്‍ ബിജെപിയ്ക്കോ, കോണ്‍ഗ്രസിനോ ഏതെങ്കിലും പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ തേടേണ്ടിവരും. പ്രാദേശിക പാര്‍ട്ടിയായ യുണൈറ്റഡ് ഗോവന്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി മൂന്നു സീറ്റ് നേടിയിട്ടുണ്ട്. മറ്റൊരു പാര്‍ട്ടി മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി രണ്ട് സീറ്റുകളില്‍ വിജയിച്ചു. എന്‍സിപി ഒരു സീറ്റും നേടി. മുന്‍ ബിജെപി മന്ത്രിയായിരുന്ന ഫിലിപ് നേരി റൊഡ്രിഗ്സ് സ്വതന്ത്രനായി വിജയിച്ചു.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി ശ്രമിക്കുമെന്ന് ഇപ്പോഴത്തെ മുഖ്യമന്ത്രി മനോഹര്‍ പരികാര്‍ പറഞ്ഞു. അതേ സമയം മതേതരസ്വഭാവമുള്ള കക്ഷികള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ശാന്താറാം നായിക് പറഞ്ഞു. ഇരുപാര്‍ട്ടികളും പിന്തുണതേടാനുള്ള തിരക്കിലും തന്ത്രങ്ങളിലുമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X