കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോളെജ് അനുമതിയുടെ പേരില്‍ കോണ്‍-ലീഗ് തര്‍ക്കം

  • By Staff
Google Oneindia Malayalam News

കോഴിക്കോട് : ബി. എഡ്. കോളജ് തുടങ്ങാന്‍ കോണ്‍ഗ്രസ് ട്രസ്റിന് നല്‍കിയ റദ്ദാക്കിയതിന്റെ പേരില്‍ മലപ്പുറത്തെ കോണ്‍ഗ്രസ് - ലീഗ് ബന്ധം ഉലയുന്നു.

മലപ്പുറത്തെ കുഞ്ഞാത്തുമ്മ മെമ്മോറിയല്‍ ട്രസ്റാണ് ബി. എഡ്. കോളെജിന് അപേക്ഷ നല്‍കിയത്. കോണ്‍ഗ്രസ് നേതൃത്വത്തിലുളള ട്രസ്റാണിത്. മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടുമൊരു ഏറ്റുമുട്ടലിന് ഇതോടെ അരങ്ങൊരുങ്ങുകയാണ്.

ജൂണ്‍ ഒന്നിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഇറക്കിയ ഉത്തരവിലാണ് കുഞ്ഞാഞ്ഞമ്മ ട്രസ്റിന്റെയും മൂവാറ്റുപുഴ എസ്എന്‍ഡിപി യൂണിയന്റെയും കോളെജുകളുടെ അനുമതി റദ്ദാക്കിയത്. നേരത്തെ അനുമതി നല്‍കിയ 10 കോളെജുകളുടെ അനുമതിയാണ് റദ്ദാക്കിയത്.

അടിസ്ഥാന സൗകര്യങ്ങളില്ലെന്ന കാരണം പറഞ്ഞാണ് അനുമതി പിന്‍വലിച്ചത്. ഉന്നത വിദ്യാഭ്യാസ ഡയറക്ടര്‍ സി. കെ. വിശ്വനാഥന്റെ നേതൃത്വത്തിലുളള ഉന്നതാധികാര സമിതിയുടെ പരിശോധനയില്‍ കെട്ടിടം, ലാബ്, ലൈബ്രറി എന്നിവയ്ക്ക് സൗകര്യമില്ലെന്ന് കണ്ടെത്തിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ അനുമതി ലഭിച്ച എട്ടു കോളെജുകളിലും വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് കുഞ്ഞാഞ്ഞുമ്മ ട്രസ്റ് ആരോപിക്കുന്നു. കെപിസിസി സെക്രട്ടറി എന്‍. കെ. അബ്ദുറഹിമാനാണ് ട്രസ്റ് ചെയര്‍മാന്‍. ഈ ട്രസ്റിന് കോളെജ് അനുവദിക്കാതിരിക്കാന്‍ മുസ്ലീംലീഗ് കരുനീക്കുകയാണെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

കെപിസിസി പ്രസിഡന്റും ഉമ്മന്‍ചാണ്ടിയും ഈ ട്രസ്റിനു വേണ്ടി വിദ്യാഭ്യാസ മന്ത്രിയോട് ശിപാര്‍ശ ചെയ്തിരുന്നു.

മൂവാറ്റുപുഴ എസ് എന്‍ ഡി പി യൂണിയന്റെ കോളെജിന് അനുമതി നിഷേധിയ്ക്കാന്‍ ഉന്നതാധികാരി സമിതി ആവശ്യപ്പെട്ടില്ല. ഈ കോളെജില്‍ തുടങ്ങിയ ബി. എഡ്. ക്ലാസുകള്‍ക്ക് എന്‍. സി. ടി. ഇ. അംഗീകാരമുണ്ടോയെന്നറിയില്ലെന്നാണ് സമിതി റിപ്പോര്‍ട്ട് ചെയ്തത്.

ആദ്യം നല്‍കിയ അനുമതി പിന്നീട് പിന്‍വലിച്ചത് ട്രസ്റിനെ തകര്‍ക്കാനാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഈ പ്രശ്നം യുഡിഎഫില്‍ ചര്‍ച്ചയ്ക്കു കൊണ്ടു വരാനും അവര്‍ ശ്രമിക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X