Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫിലിം ചേമ്പര്‍ പിളരുന്നു?

കൊച്ചി : മാക്ടയ്ക്കു പിന്നാലെ കേരള ഫിലിം ചേമ്പറും പിളര്‍പ്പിന്റെ വക്കില്‍? ചേമ്പര്‍ ഭാരവാഹികളുടെ അപക്വമായ തീരുമാനങ്ങളാണ് സിനിമാ രംഗത്തെ പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടിയതെന്നഭിപ്രായമുളള നിര്‍മ്മാതാക്കളും വിതരണക്കാരും സമാന്തര സംഘടനയുണ്ടാക്കുന്നതിന്റെ തിരക്കിട്ട ആലോചനകളിലാണ്.

തിരുവനന്തപുരത്തുളള മുഖ്യധാരാ സിനിമാ നിര്‍മ്മാതാക്കളാണ് തലസ്ഥാനം കേന്ദ്രീകരിച്ച് പുതിയ സംഘടന രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുളളത്. ഇതുസംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കുളളില്‍ സംഘടന നിലവില്‍ വരുമെന്നറിയുന്നു.

മാക്ടയുടെ ഔദ്യോഗിക ഭാരവാഹികളുടെയും അമ്മയുടെയും പൂര്‍ണ പിന്തുണയോടെയാണ് ഈ നീക്കം നടക്കുന്നതെന്നതാണ് രസകരം. സിനിമയിലെ എല്ലാ മേഖലകളെയും ഉള്‍പ്പെടുത്തി ഫിലിം ചേമ്പറിന് സമാന്തര സംഘടന രൂപീകരിക്കുന്ന കാര്യവും തങ്ങള്‍ ആലോചിക്കുന്നുണ്ടെന്ന് ഒരു പ്രമുഖ നിര്‍മ്മാതാവ് പറഞ്ഞു.

ചേമ്പറില്‍ ഉള്‍പ്പെട്ട എല്ലാ സംഘടനകളിലും ചേരിപ്പോര് രൂക്ഷമാണ്. വിതരണക്കാരുടെയോ നിര്‍മ്മാതാക്കളുടെയോ അഭിപ്രായം ചോദിക്കാതെ നിര്‍മ്മാണ രംഗത്ത് ഇപ്പോള്‍ സജീവമല്ലാത്ത ചില നേതാക്കളുടെ തീരുമാനങ്ങളാണ് പ്രതിസന്ധി രൂക്ഷമാക്കിയത് എന്ന ചിന്താഗതി വ്യാപകമാവുകയാണ്. ഫിലിം ചേമ്പറിന്റെ പ്രസിഡന്റു തന്നെയാണ് വിതരണക്കാരുടെ സംഘടനയുടെ സെക്രട്ടറിയും. ഇദ്ദേഹത്തിന്റെയും സംഘത്തിന്റെയും വ്യക്തിവിരോധം തീര്‍ക്കാന്‍ സംഘടനയെ മറയാക്കുകയാണെന്ന് ഒരു വിഭാഗം ചിന്തിക്കുന്നു.

ദിലീപിനും ഇന്നസെന്റിനും ഫിലിം ചേമ്പര്‍ രഹസ്യമായ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അവരെ ഉള്‍പ്പെടുത്തിയുളള സിനിമാ നിര്‍മ്മാണം മുന്നോട്ടു പോവുകയാണ്. ഓണത്തിന് ദിലീപ് നായകനായ രണ്ടു ചിത്രങ്ങളാണ് തീയേറ്ററുകളിലെത്തേണ്ടത്. ലാല്‍ ജോസിന്റെ മീശ മാധവനും കമലിന്റെ ഗ്രാമഫോണും. ഇവയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

ഫാസിലിന്റെ ഓണച്ചിത്രമായ കൈയ്യെത്തും ദൂരത്തില്‍ ഇന്നസെന്റ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഓണത്തിന് വന്‍ കളക്ഷന്‍ പ്രതീക്ഷിക്കുന്നവയാണ് ഈ ചിത്രങ്ങള്‍. ഇവ റിലീസ് ചെയ്യാന്‍ തീയേറ്റുടമകള്‍ വിസമ്മതിച്ചാല്‍ കോടിക്കണക്കിന് രൂപയാകും വ്യവസായത്തിന് നഷ്ടമാവുക.

ദിലീപ് നായകനാകുന്ന മറ്റു മൂന്നു ചിത്രങ്ങളുടെ ചിത്രീകരണവും മുന്നോട്ട് നീങ്ങുകയാണ്. ഫിലിം ചേമ്പറിനെ വിമര്‍ശിച്ചതിന് ചേമ്പര്‍ അംഗമായ ലിബര്‍ട്ടി ബഷീറിനെതിരെ നടപടിയെടുക്കാനുളള ശ്രമം മലബാര്‍ മേഖലയില്‍ വിതരണക്കാരുടെ സംഘടനയെ പിളര്‍പ്പിലെത്തിച്ചിരിക്കുകയാണ്.

ദിലീപ് നായകനാകുന്ന ചിത്രത്തില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട ചേമ്പര്‍ ഭാരവാഹികളോട് ബഷീര്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ചിരുന്നു. കൂടാതെ ചേമ്പറിന്റെ വിലക്കുകളെ ഇദ്ദേഹം പരസ്യമായി വിമര്‍ശിക്കുകയും ചെയ്തു. ഇതാണ് ചേമ്പര്‍ ഭാരവാഹികളെ പ്രകോപിപ്പിച്ചത്.

സമാന്തര സംഘടന എന്ന ആശയത്തിന് മലബാര്‍ മേഖലയിലും പിന്തുണയേറുകയാണ്. എന്തുവന്നാലും ദിലീപിനും ഇന്നസെന്റിനും ഏര്‍പ്പെടുത്തിയ വിലക്കുമായി മുന്നോട്ടു പോകാന്‍ ചേമ്പറിന്റെ രഹസ്യയോഗം തീരുമാനിച്ചതായി അറിയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+