Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനമുന്നണി പിരിച്ചുവിട്ടു

ദില്ലി : ബിജെപിയ്ക്കും കോണ്‍ഗ്രസിനും ബദലായി ദേശീയ തലത്തില്‍ ഇടതുപക്ഷം രൂപം നല്‍കിയ ജനമുന്നണി പിരിച്ചു വിട്ടു.

രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ഡോ. അബ്ദുല്‍ കലാമിനെ പിന്താങ്ങാന്‍ ജനമുന്നണിയില്‍ അംഗമായ മുലായം സിംഗ് യാദവ് തീരുമാനിച്ചതിന് പിന്നാലെയാണ് ജനമുന്നണി പിരിച്ചു വിട്ടത്. ഘടകകക്ഷികള്‍ തമ്മില്‍ ഐക്യമില്ലാത്ത സാഹചര്യത്തില്‍ മുന്നണി നിലനിര്‍ത്തുന്നതില്‍ കാര്യമില്ലെന്ന് ഇക്കാര്യം അറിയിച്ച സിപ്ിഎം സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്ത് പറഞ്ഞു.

രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കഴിഞ്ഞ ദിവസം ഇടതുപക്ഷം തീരുമാനിച്ചിരുന്നു. ഒരു കാരണവശാലും ഡോ. കലാമിനെ പിന്തുണയ്ക്കില്ലെന്ന് ഇടതുപക്ഷം വ്യക്തമാക്കി. സമവായത്തിന് ശ്രമിക്കാതെ എന്‍. ഡി. എ ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതാണ് കാരണമായി പറയുന്നത്.

ഇടതു പാര്‍ട്ടികള്‍ക്കു പുറമെ ജനതാദള്‍ (സെക്കുലര്‍) മാത്രമാണ് ഇപ്പോള്‍ ജനമുന്നണി പക്ഷത്ത് അവശേഷിയ്ക്കുന്നത്. മന്ത്രിസഭയുണ്ടാക്കാന്‍ കോണ്‍ഗ്രസിന് ഇടതുപക്ഷം ഏകപക്ഷീയ പിന്തുണ നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ചന്ദ്രബാബു നായിഡുവും കരുണാനിധിയും പഴയ ദേശീയമുന്നണി വിട്ടത്. ഇപ്പോള്‍ അവരുടെ കടുംപിടിത്തം ഏറെ കൊട്ടിഘോഷിച്ച് കെട്ടിപ്പൊക്കിയ ജനമുന്നണിയുടെ പതനത്തിനും കാരണമായി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+