കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടിയെ തട്ടിയെടുത്തയാളുടെ ചിത്രം തയ്യാറാക്കി

  • By Staff
Google Oneindia Malayalam News

മാവേലിക്കര: തീവണ്ടിയില്‍ യാത്ര ചെയ്യുന്നതിനിടയില്‍ മലയാളി യുവതിയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ രണ്ടുപേരില്‍ ഒരാളുടെ ചിത്രം കമ്പ്യൂട്ടറിന്റെ സഹായത്തോടെ പൊലീസ് തയ്യാറാക്കി.

മാവേലിക്കര സ്വദേശിയായ ഗോപാലകൃഷ്ണന്‍ എന്നയാളും അയാളുടെ സുഹൃത്തും ചേര്‍ന്നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന് കരുതുന്നു. ഇതില്‍ ഗോപാലകൃഷ്ണന്റെ ഗ്രാഫിക്സ് ചിത്രവും വിവരങ്ങളുമാണ് റെയില്‍വേ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

യാത്രയ്ക്കിടെ ലോറി ഡ്രൈവറെന്നും ഗോപാലകൃഷ്ണനെന്നും സ്വയം പരിചയപ്പെടുത്തിയ ആള്‍ക്ക് 49 വയസ്സുണ്ടെന്നാണ് ഊഹിക്കുന്നത്. പ്രതിയെപ്പറ്റിയുള്ള വിവരങ്ങള്‍: ഉദ്ദേശം അഞ്ചടി എട്ടിഞ്ച് പൊക്കം, ഇരുനിറം, കട്ടിമീശ, മുടി പിന്നോട്ട് ചീകി വശങ്ങളും പിന്‍ഭാഗവും പറ്റെ വെട്ടിയിട്ടുണ്ട്. തലമുടി, മീശ, പുരികം എന്നിവ ഇടയ്ക്കിടെ നരച്ചിട്ടുണ്ട്.അന്നത്തെ തീവണ്ടിയാത്രയില്‍ ഇയാള്‍ കറുത്ത പാന്റ്സും ക്രീം നിറത്തില്‍ കറുത്ത വരകളോടു കൂടിയ ഷര്‍ട്ടും ധരിച്ചിരുന്നു. ഷര്‍ട്ട് കൈമുട്ടിന് താഴെ മടക്കിവച്ചിരുന്നു. കൈത്തണ്ടയില്‍ രോമങ്ങളുണ്ട്. ഏകദേശം നാലു പവന്‍ തൂക്കമുള്ള മാലയില്‍ സ്വര്‍ണ്ണ ഏലസും ധരിച്ചിരുന്നു. മദ്യപനും സിഗരറ്റ് വലിക്കുന്ന ആളുമാണ്. ഇടയ്ക്കിടെ ചായ കുടിക്കും.

കഴിഞ്ഞ ദിവസം ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള കേരളാ എക്സ്പ്രസ്സിലുള്ള യാത്രയ്ക്കിടയിലാണ് സംഭവം. കേരളാ എക്സ്പ്രസ് പാലക്കാട്ടെത്തിയപ്പോള്‍ പത്തനംതിട്ട സ്വദേശിനിയായ ബിന്ദുവിന്റെ രണ്ടരവയസ്സായ കുഞ്ഞിനെ തൊട്ടടുത്ത സീറ്റിലെ യാത്രക്കാരായ രണ്ടു പേര്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു.

ദില്ലിയില്‍ നിന്നും മാവേലിക്കരയ്ക്ക് കുഞ്ഞുമായി ഒറ്റയ്ക്ക് യാത്ര ചെയ്തതാണ് ബിന്ദു . ബിന്ദു വിന്റെ ഭര്‍ത്താവ് ജോബി വര്‍ഗ്ഗീസ് തന്നെയാണ് തന്റെ ഭാര്യയെയും കുഞ്ഞിനെയും നോക്കണമെന്ന് പറഞ്ഞ് അതേ കമ്പാര്‍ട്മെന്റില്‍ യാത്ര ചെയ്യുന്ന രണ്ട് മലയാളികളെ ഏല്പിച്ചത്.

ഒലവക്കോട് റെയില്‍വേ സ്റേഷനില്‍ തീവണ്ടിയെത്തിയപ്പോള്‍ ഈ രണ്ടു മലയാളികളും കുഞ്ഞിന് ചായവാങ്ങിക്കൊടുക്കാന്‍ വണ്ടിയില്‍ നിന്ന് പുറത്തേക്കിറങ്ങി. ബിന്ദുവിനും ചായവാങ്ങിക്കൊടുത്തിരുന്നു. ചായ കുടിച്ച് ബിന്ദു ബാത്ത് റൂമിലേക്ക് പോയി. തിരിച്ചെത്തിയപ്പോള്‍ കുഞ്ഞിനെയും രണ്ടു പേരെയും കാണാനില്ല.

പത്തനംതിട്ട പെരുമ്പെട്ടി പനംതോട്ടം വീട്ടില്‍ ജോബി വര്‍ഗ്ഗീസിന്റെ ഭാര്യയാണ് ബിന്ദു. കുഞ്ഞിനെ തട്ടിയെടുത്ത മലയാളികളെ കണ്ടെത്താന്‍ പൊലീസ് ദില്ലി റെയില്‍വേ സ്റേഷനില്‍ നിന്നും വിവരം ശേഖരിച്ചു. ഇവരെത്തേടി കൊല്ലം, തിരുവനന്തപുരം ഭാഗത്തും അന്വേഷണം നടക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X