കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിച്ചനില്‍ നിന്ന് പണം വാങ്ങിയെന്ന് കടകംപിള്ളി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചനില്‍ നിന്ന് 50,000 രൂപ താന്‍ വാങ്ങിയിരുന്നുവെന്ന് സി പി എം നേതാവ് കടകംപിള്ളി സുരേന്ദ്രന്‍ കേസിനെ കുറിച്ച് അന്വേഷിക്കുന്ന ജസ്റിസ് വി. പി. മോഹന്‍കുമാര്‍ കമ്മിഷന്‍ മുമ്പാകെ മൊഴി നല്‍കി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ചിറയിന്‍കീഴില്‍ മത്സരിച്ച സി പി എം സ്ഥാനാര്‍ഥി വര്‍ക്കല രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്കായാണ് താന്‍ പണം സ്വീകരിച്ചതെന്ന് കടകംപിള്ളി സുരേന്ദ്രന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. താന്‍ മണിച്ചനെ വീട്ടില്‍ ചെന്ന് കണ്ട് സംഭാവന ആവശ്യപ്പെട്ടിരുന്നു. മണിച്ചന്‍ 50,000 രൂപ തന്നപ്പോള്‍ സംഭാവന രശീതി നല്‍കുകയും ചെയ്തു.

മണിച്ചനില്‍ നിന്ന് സ്ഥിരമായി പണം വാങ്ങുന്നവരില്‍ താനുമുണ്ടെന്ന ആരോപണം സുരേന്ദ്രന്‍ നിഷേധിച്ചു.

സുരേന്ദ്രനടക്കം എട്ട് രാഷ്ട്രീയ നേതാക്കള്‍ക്ക് കമ്മിഷന്‍ സമന്‍സ് അയച്ചിരുന്നു. മണിച്ചനില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണം നേരിടുന്നവരാണ് ഇവര്‍.

കെ പി സി സി വൈസ് പ്രസിഡന്റ് എം. ഐ. ഷാനവാസ്, സി പി ഐ നേതാക്കളായ ഭാര്‍ഗവി തങ്കപ്പന്‍, പേരൂര്‍ക്കട സദാശിവന്‍, മുണ്ടക്കല്‍ ശ്രീധരന്‍, സി പി എം നേതാക്കളായ സത്യനേശന്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍, ഐ എന്‍ ടി യു സി നേതാവ് അജിത് എന്നിവരാണ് മറ്റുള്ളവര്‍.

എം. ഐ. ഷാനവാസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ താന്‍ മണിച്ചനില്‍ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് അറിയിച്ചു. ഷാനവാസ് മണിച്ചനില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണം മണിച്ചന്റെ മാനേജര്‍ നിഷേധിച്ചിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

കേസിന്മേല്‍ വാദം കേള്‍ക്കല്‍ സപ്തംബര്‍ 13ലേക്ക് മാറ്റി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X