Get Updates
Get notified of breaking news, exclusive insights, and must-see stories!

ഔട്ട്സോഴ്സിംഗ്: ബുഷിന്റെ വിജയം ഗുണകരം

അഹമ്മദാബാദ്: ബെസ്റ് ബേക്കറി കേസിലെ മുഖ്യസാക്ഷി സഹീറ ഷെയ്ഖ് മുംബൈ പ്രത്യേകകോടതി അയച്ച സമന്‍സിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാകാന്‍ പോയിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

സഹീറ ഇപ്പോഴും വഡോദരയിലുണ്ടെന്നും അവരും കുടുംബാംഗങ്ങളും ഇപ്പോഴും പൊലീസ് സംരക്ഷണത്തിലാണെന്നും വഡോദര പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

സഹീറ പരാതി നല്‍കിയാല്‍ മാത്രമെ മുംബൈയിലെ സാമൂഹ്യപ്രവര്‍ത്തകയായ ടീസ്റ സെയ്തല്‍വാദിനെതിരെ നടപടികള്‍ സ്വീകരിക്കുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.

ബെസ്റ് ബേക്കറി കേസില്‍ പ്രതികള്‍ക്കെതിരായ നിലപാടു സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത് സന്നദ്ധ സംഘടന (എന്‍.ജി.ഒ) പ്രവര്‍ത്തകയായ ടീസ്റയാണെന്നും ഇവരില്‍ നിന്ന് ജീവനു ഭീഷണിയുണ്ടായതു കൊണ്ടാണ് പ്രതികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് സുപ്രീം കോടതിയിലെത്തിയതെന്നും സഹീറ ആരോപിച്ചിരുന്നു,

കോടതിയില്‍ ഹാജരാകാനാവശ്യപ്പെട്ട് മുംബൈ കോടതി അയച്ചുവെന്നു പറയുന്ന സമന്‍സ് ഇതുവരെയും ടീസ്റ സഹീറയ്ക്കു കൈമാറിയിട്ടില്ലെന്നും ഇതുലഭിക്കാതെ കോടതിയില്‍ ഹാജകാരാനാവില്ലെന്നും സഹീറയുടെ വക്കീല്‍ അറിയിച്ചു.

നേരത്തെ നല്‍കിയ മൊഴിയില്‍ നിന്നു വിരുദ്ധമായി വഡോദര ബി.ജെ.പി എം.എല്‍.എ മധു ശ്രീവാസ്തവയെ താന്‍ കണ്ടിട്ടുപോലുമില്ലെന്ന് സഹീറ പറഞ്ഞിരുന്നു. ഇയാളുടെ ഭീഷണിക്കു വഴങ്ങിയാണ് വഡോദര കോടതിയില്‍ സത്യം ബോധിപ്പിക്കാന്‍ കഴിയാതിരുന്നതെന്നുംസുപ്രീം കോടതിയില്‍ സഹീറ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

പ്രതികള്‍ക്കെതിരായ നടപടിയാവശ്യപ്പെട്ടു നല്‍കിയ പരാതി ഗുജറാത്തിലെ ഒരു അതിവേഗകോടതി തള്ളിയ സാഹചര്യത്തിലാണ് എന്‍.ജി.ഒ വഴി കേസ് സുപ്രീം കോടതിയിലെത്തിയത്. ഈ കേസില്‍ ഗുജറാത്ത് സര്‍ക്കാരിനെയും ഹൈക്കോടതിയെയും നിശിതമായി വിമര്‍ശിച്ച സുപ്രീം കോടതി സഹീറയുടെ അഭ്യര്‍ത്ഥനപ്രകാരം കേസ് വിചാരണ ചെയ്യാന്‍ മുംബൈ ഹൈക്കോടതിയോടാവശ്യപ്പെടുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+