കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീടുവയ്ക്കാന്‍ വായ്പ

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീടുവയ്ക്കുന്നതിന് വായ്പ നല്‍കുന്നതിനുള്ള പദ്ധതിയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

സ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുമായി ചേര്‍ന്നാണ് ഭവന നിര്‍മാണ് പദ്ധതി നടപ്പിലാക്കുന്നത്. ജീവനക്കാരെടുക്കുന്ന വായ്പയ്ക്ക് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കും.

സര്‍ക്കാരിന് പണമില്ലാത്തതുകൊണ്ട് കുറച്ച് കാലമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീടിന് വായ്പ നല്‍കുന്നത് നിറുത്തി വച്ചിരിയ്ക്കുകയായിരുന്നു. ഇത് പരിഹരിച്ചുകൊണ്ടാണ് പുതിയ നടപടി. സര്‍ക്കാര്‍ വീടിന് വായ്പ നല്‍കിയിരുന്നപ്പോഴുള്ള അതേ പലിശ തന്നെയാണ് പുതിയ പദ്ധതി അനുസരിച്ചും ഈടാക്കുന്നത്.

ഇതോടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഏതാനും വര്‍ഷത്തിനുള്ളില്‍ സ്വന്തമായി വീടുണ്ടാവുമെന്ന മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.

അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് ഒമ്പത് ശതമാനമാണ് പലിശ. അഞ്ച് ലക്ഷത്തിന് മുകളിലുള്ള വായ്പയ്ക്ക് ഒമ്പതേ കാല്‍ ശതമാനം പലിശ നല്‍കണം. 18 വര്‍ഷം കൊണ്ടാണ് വായ്പ തിരിച്ചടക്കേണ്ടത്.

രണ്ട് വര്‍ഷം വരെ സര്‍വീസുള്ളവര്‍ക്ക് വായ്പയെടുക്കാം. അവര്‍ക്ക് 60 മാസത്തെ അടിസ്ഥാന ശമ്പളം കണക്കാക്കിയുള്ള തുക വായ്പയായി ലഭിക്കും. നിലവിലുള്ള വീടുകള്‍ പുതുക്കാന്‍ 15 മാസം വരെയുള്ള അടിസ്ഥാന ശമ്പളത്തിന് തുല്യമായ തുക കിട്ടും.

സര്‍ക്കാരിന്റെ ഈ വായ്പാ പദ്ധതി ജീവനക്കാരേക്കാള്‍ കൂടുതല്‍ ബാങ്കിനായിരിയ്ക്കും ഗുണം ചെയ്യുക. ബാങ്കുകള്‍ 12 മുതല്‍ 15 ശതമാനം വരെ പലിശ ഈടാക്കിയിരുന്നപ്പോഴാണ് സര്‍ക്കാര്‍ വായ്പയ്ക്ക് ഒമ്പത് ശതമാനം പലിശ വാങ്ങിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ വീട് വായ്പയ്ക്ക് ബാങ്ക് പലിശ 9.5 മുതല്‍ 10.5 വരെ മാത്രമേയുള്ളു. മാത്രമല്ല ഈ നിരക്ക് തന്നെ വീണ്ടും താഴ്ന്നുകൊണ്ടിരിയ്ക്കുകയാണ്. അതുകൊണ്ട് തന്നെ സര്‍ക്കാരും ബാങ്കും അംഗീകരിച്ച ഈ പദ്ധതി അനുസരിച്ച് വായ്പ എടുക്കുന്നവര്‍ക്ക് പലിശ നിരക്ക് കുറയുമ്പോള്‍ അതിന്റെ ഗുണം കിട്ടാതെ വരും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X