കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമ്പനികള്‍ ഫണീഷ്മൂര്‍ത്തിക്ക് പിന്നാലെ ...

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: ഇന്‍ഫോസിസില്‍ നിന്ന് ഒഴിഞ്ഞുപോയ ഫണീഷ് മൂര്‍ത്തിക്ക് പിന്നാലെ വന്‍വാഗ്ദാനങ്ങളുമായി ഐടി കമ്പനികള്‍. ഇന്‍ഫോസിസിന്റെ വളര്‍ച്ചയ്ക്ക് പിന്നിലെ നിര്‍ണ്ണായക ശക്തിയായിരുന്ന ഫണീഷ്മൂര്‍ത്തി ഒരു ലൈംഗികാപവാദക്കേസിനെ തുടര്‍ന്നാണ് കമ്പനിയില്‍ നിന്ന് സ്വമേധയാ ഒഴിഞ്ഞുപോയത്. വിരമിക്കുമ്പോള്‍ ഇന്‍ഫോസിസ് വില്പന-വിപണനവിഭാഗം ആഗോളം മേധാവിയായിരുന്നു ഫണീഷ് മൂര്‍ത്തി.

ഇന്‍ഫോസിസില്‍ ഫനീഷ് മൂര്‍ത്തിയുടെ എക്സിക്യൂട്ടീവ് അസിസ്റന്റായ റേക മാക്സിമോവിച്ച് എന്ന ബള്‍ഗേറിയക്കാരിയാണ് ഫനീഷിനെതിരെ അപകീര്‍ത്തിക്കേസ് കൊടുത്തത്. പക്ഷെ ലൈംഗികപവാദക്കേസൊന്നും ഫനീഷ് മൂര്‍ത്തിയുടെ കീര്‍ത്തിക്ക് അല്പം പോലും പരിക്കേല്പിച്ചിട്ടില്ല. എന്ത് വിലകൊടുത്തും ഫനീഷ് മൂര്‍ത്തിയെ സ്വന്തമാക്കാന്‍ പ്രമുഖ ഐടി കമ്പനികള്‍ മത്സരിക്കുകയാണെന്നാണ് ഒടുവിലത്തെ വാര്‍ത്ത. ഇക്കൂട്ടത്തില്‍ സത്യം കമ്പ്യൂട്ടേഴ്സും ഉണ്ട്. തങ്ങളുടെ ബിപിഒ ബിസിനസ്സിന്റെ സിഇഒ പദവിയാണ് സത്യം കമ്പ്യൂട്ടേഴ്സ് ഫനീഷ് മൂര്‍ത്തിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ബാംഗ്ലൂരിലെ ഗ്ലോബല്‍ ടെക്നോളജി വെന്‍ചേഴ്സും (ജിടിവി) ഫനീഷ് മൂര്‍ത്തിക്ക് പിന്നാലെയുണ്ട്. ഫനീഷ് മൂര്‍ത്തി പദ്ധതിയിടുന്ന ബിപിഒ ബിസിനസ്സിന് വേണ്ടി പണം മുടക്കാന്‍ തയ്യാറായി ജിടിവി ഇതിനകം ഫനീഷുമായി ഏതാനും കൂടിക്കാഴ്ചകള്‍ നടത്തിക്കഴിഞ്ഞു.

120 കോടി രൂപ മുടക്കി ഒരു ബിപിഒ സംരംഭം തുടങ്ങാന്‍ ഫനീഷ് മൂര്‍ത്തി ആലോചിക്കുന്നുണ്ട്. വൈശ്യാ ബാങ്കും ഒരു യുഎസ് സംരംഭകനും ഈ പദ്ധതിയ്ക്ക് പണം മുടക്കാന്‍ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്. ഈ സംരംഭത്തില്‍ ഒരു ചെറിയ മൂലധനമെങ്കിലും നിക്ഷേപിക്കാന്‍ കഴിയുമോ എന്നാണ് ജിടിവി ഉറ്റുനോക്കുന്നത്.- പേരുവെളിപ്പെടുത്താത്ത ഒരു വ്യവസായി പറയുന്നു.

കേസ് അടുത്ത മൂന്നുമാസത്തിനുള്ളില്‍ ഒത്തുതീര്‍പ്പാകുമെന്നാണ് കരുതുന്നത്. ഇത് കോടതിക്ക് പുറത്ത് പരിഹരിക്കാനും ഇന്‍ഫോസിസ് ശ്രമം നടത്തുന്നുണ്ട്. എന്തായാലും കേസിന്റെ നൂലാമാലകളില്‍ നിന്നും പുറത്തുകടന്നാല്‍ ഐടി മേഖലയില്‍ മറ്റൊരു വ്യവസായ സാമ്രാജ്യം കെട്ടിപ്പൊക്കാന്‍ ഫനീഷ് മൂര്‍ത്തി രംഗത്തിറങ്ങും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X