ഗുജറാത്തില്‍ ഇന്ന് പ്രചാരണം തീരുന്നു
അഹമ്മദാബാദ്: ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ് ഡിസംബര്‍ പത്ത് ചൊവാഴ്ച വൈകീട്ട് അവസാനയിക്കും. 11 ഒരു സമാധാന ദിവസം. 12നാണ് തിരഞ്ഞെടുപ്പ്. 15നാണ് വോട്ടെണ്ണല്‍.
182 അംഗ നിയമസഭയിലേക്ക് കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണ് പ്രധാന മത്സരം. ആയിരത്തോളം സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്ത് ഉള്ളത്.
ഗോദ്ര സംഭവത്തിനും അതിന് ശേഷം അരങ്ങേറിയ വര്‍ഗ്ഗീയ കലാപങ്ങള്‍ക്കും ശേഷമായതുകൊണ്ട് അന്തര്‍ദേശീയ ശ്രദ്ധതന്നെ നേടിയിരിയ്ക്കുകയാണ് ഈ തിരഞ്ഞെടുപ്പ്. മൂന്നരക്കോടി വരുന്ന വോട്ടര്‍മാര്‍ മുഴുവനും വോട്ട് ചെയ്യുമെന്ന് ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടികള്‍. ഗുജറാത്തിലെ വര്‍ഗ്ഗീയ കലാപങ്ങളെതുടര്‍ന്നാണ് നരേന്ദ്ര മോഡി മുഖ്യമന്ത്രി സ്ഥാനം രാജി വച്ചത്. ഉടനേ തിരഞ്ഞെടുപ്പ് നടത്താനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞതാണ് തിരഞ്ഞെടുപ്പ് വൈകാന്‍ കാരണമായത്. പഞ്ചാബിലെ മുന്‍ ഡി ജി പി ആയ കെ പി എസ് ഗില്‍ ആണ് ഗുജറാത്തിലെ ക്രമസമാധാന നില പരിശോധിച്ച് തിരഞ്ഞെടുപ്പ് നടത്താമെന്ന് റിപ്പോര്‍ട്ട് നല്‍കിയത്.
അധികാരത്തിലിരിയ്ക്കുന്ന ബി. ജെ. പി. യ്ക്ക് എന്നപോലെ കോണ്‍ഗ്രസിനും ഇത് ജിവന്മരണ പോരാട്ടമാണ്. മികച്ച നില നേടിയില്ലെങ്കില്‍ രണ്ട് പാര്‍ട്ടികള്‍ക്കും നാണക്കേടല്ലാതെ ബാക്കിയൊന്നുമുണ്ടാവില്ല.
നൂറുകണക്കിന് മുസ്ലിംങ്ങളെ വര്‍ഗ്ഗീയ കലാപത്തിന് കൊന്നൊടുക്കിയതാണ് കോണ്‍ഗ്രസ് തങ്ങളുടെ പ്രധാന തിരഞ്ഞെടുപ്പ് ആയുധമാക്കിയിരിയ്ക്കുന്നത്. എന്നാല്‍ അയോദ്ധ്യ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന ഹിന്ദുക്കളെ ഗോദ്ര തീവണ്ടി സ്റേഷനടുത്ത് വച്ച് ഹിന്ദു വിരുദ്ധര്‍ തീവച്ചു കൊന്നു എന്ന് പറഞ്ഞാണ് ബി ജെ പി വോട്ട് ചോദിയ്ക്കുന്നത്.
വര്‍ഗ്ഗിയത സര്‍വ മുഖംമൂടിയും മാറ്റി ഈ തിരഞ്ഞെടുപ്പില്‍ പുറത്ത് വന്നിരിയ്ക്കുകയാണ്.
ഗുജറാത്തില്‍ 90 ശതമാനം ഹിന്ദുക്കളാണെന്നതാണ് ബി ജെ പി യ്ക്ക് ആശ്വസം നല്‍കുന്നത്. എന്നാല്‍ ഹിന്ദുക്കള്‍ പോലും ഈ ജനവിരുദ്ധ സര്‍ക്കാരിന് വോട്ട് ചെയ്യുകയില്ലെന്ന് കോണ്‍ഗ്രസ് വാദിയ്ക്കുന്നു. എന്തായാലും ഇനി ഫലം അറിയാന്‍ നാല് ദിവസം കൂടി കാത്തിരുന്നാല്‍ മതി.