മദ്നിയെ പീഡിപ്പിക്കുന്നത് തുടരുന്നു: പിഡിപി
കൊച്ചി: പി ഡി പി ചെയര്മാന് അബ്ദുള്‍ നാസര്‍ മദ്നിയെ കോയമ്പത്തൂര്‍ ജയിലില്‍ പീഡിപ്പിക്കുന്നത് തുടരുകയാണെന്ന് പി ഡി പി സംസ്ഥാന സെക്രട്ടറിമാരായ കെ. എസ്. നാസര്‍, അഡ്വ. സത്യനാഥ് എന്നിവര്‍ ആരോപിച്ചു.
കഴിഞ്ഞ ബുധനാഴ്ച മുതല്‍ മദ്നിയെ കാണാന്‍ ആരെയും അനുവദിക്കുന്നില്ല. പല രോഗങ്ങളുമുള്ള മദ്നിയെ മരുന്നുകള്‍ കഴിക്കാന്‍ പോലും അനുവദിക്കുന്നില്ലെന്നാണ് അറിയുന്നത്. പി ഡി പി നേതാക്കള്‍ ജനവരി എട്ട് ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോയമ്പത്തൂരിലും കേരളത്തിലും നടന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ പി ഡി പിയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. പൊലീസുകാരുടെ നിരീക്ഷണത്തില്‍ സെല്ലില്‍ കഴിയുന്ന മദ്നി മൊബൈല്‍ ഫോണില്‍ അക്രമത്തിന് നിര്‍ദേശം നല്‍കിയെന്ന് പറയുന്നത് അസംബന്ധമാണ്.
പി ഡി പിയ്ക്കെതിരെ ഫാസിസ്റ് ശക്തികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് അക്രമസംഭവങ്ങളില്‍ പി ഡി പിക്കാരെ കുറ്റക്കാരാക്കുന്നതെന്ന് കെ. എസ്. നാസറും അഡ്വ. സത്യനാഥും പറഞ്ഞു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications