കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിം: പദ്ധതികളെക്കുറിച്ച് മന്ത്രിമാര്‍ക്കും അജ്ഞത

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആഗോള നിക്ഷേപക സമ്മേളനം (ജിം) തുടങ്ങും മുമ്പേ നിക്ഷേപം സംബന്ധിച്ച കാര്യങ്ങളില്‍ വിവിധ മന്ത്രിമാര്‍ക്ക് അക്കാര്യത്തിലുള്ള അജ്ഞത വ്യക്തമാവുന്നു.

ഒരേ കാര്യത്തെക്കുറിച്ച് മന്ത്രി രാഘവനും കുഞ്ഞാലിക്കുട്ടിയും രണ്ട് കാര്യം പറയുന്നു. വന്‍ തുറമുഖ പദ്ധതിയ്ക്ക് ദക്ഷിണാഫ്രീക്കയില്‍ നിന്ന് നിക്ഷേപക സംഘം വരുമെന്ന് കുഞ്ഞാലിക്കുട്ടിയും എന്നാല്‍ അങ്ങനെ ഒരു പദ്ധതി തന്നെ ഇല്ലെന്ന് രാഘവനും പറഞ്ഞതാണ് ഇത് വ്യക്തമാക്കുന്നത്.

സൂപ്പര്‍ തുറമുഖ പദ്ധതി സംബന്ധിച്ചാണ് മന്ത്രിമാര്‍ വ്യത്യസ്ഥ അഭിപ്രായം പ്രകടിപ്പിച്ചിരിയ്ക്കുന്നത്.

വിഴിഞ്ഞത്തിനും കൊച്ചിക്കുമിടയില്‍ പ ടിഞ്ഞാറന്‍തീരത്ത് സൂപ്പര്‍ തുറമുഖം 3,500 കോടി രൂപയുടെ പദ്ധതി ജിംല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഒരു കമ്പനി അവതരിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇത് തെറ്റാണ് അഭിപ്രായപ്പെട്ടുകൊണ്ട് തുറമുഖങ്ങളുടെ ചുമതലയുള്ള മന്ത്രി രാഘവന്‍ വാര്‍ത്താസമ്മേളനം നടത്തി. ഇങ്ങിനെയൊരു പദ്ധതിയെപ്പറ്റി ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഒരു വനിത സൂചിപ്പിച്ചതല്ലാതെ പദ്ധതിനിര്‍ദേശങ്ങളൊന്നും സമര്‍പ്പിച്ചിരുന്നില്ലെന്ന് മന്ത്രി രാഘവന്‍ സൂചിപ്പിച്ചു.

20 മീറ്ററില്‍ കൂടുതല്‍ ആഴമുള്ള കപ്പല്‍ ചാലുള്ള തുറമുഖങ്ങളില്ലാത്തതിനാലാണ് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള സംഘം ഇതില്‍ താല്പര്യം കാട്ടിയിരുന്നതെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ സൂചിപ്പിച്ചിരുന്നു. നിലവില്‍ 14 മീറ്റര്‍ ആഴുമുള്ള ചാലുകളേയുള്ളൂവെന്നതിനാല്‍ വലിയ കപ്പലുകള്‍ സിംഗപ്പൂരില്‍ പോയാണ് ചരക്കിറക്കുന്നതെന്നും ഈ സാഹചര്യത്തിലാണ് ഇങ്ങിനെയൊരു പദ്ധതിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.

എന്നാല്‍ ഇക്കാര്യങ്ങള്‍ തെറ്റിദ്ധരിച്ചായിരിക്കണം കുഞ്ഞാലിക്കുട്ടി പറഞ്ഞതെന്നാണ് മന്ത്രി രാഘവന്റെ ഇക്കാര്യത്തിലുള്ള വിശദീകരണം.

പദ്ധതികളെക്കുറിച്ച് വ്യക്തമായ വിവരം പോലുമില്ലാതെ വ്യവസായ മന്ത്രി എങ്ങനെ ആഗോള നിക്ഷേപക സമ്മേളനം വിജയമാക്കുമെന്നതാണ് വിമര്‍ശകര്‍ക്കിടയിലെ സംശയം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X