കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെടുങ്ങാടി: നടപടിയ്ക്ക് ശുപാര്‍ശ

  • By Staff
Google Oneindia Malayalam News

ദില്ലി: നെടുങ്ങാടി ബാങ്ക് തകര്‍ന്നതിന് കാരണക്കാരായ ബാങ്ക് ഡയറക്ടര്‍മാര്‍ക്കും നിക്ഷേപക സെല്‍ സീനിയര്‍ മാനേജര്‍ എ. ഗണേഷിനുമെതിരെ നടപടി സ്വീകരിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി നിര്‍ദേശിച്ചു.

യു ടി ഐ കുംഭകോണത്തെക്കുറിച്ച് പഠിയ്ക്കാനായി നിയോഗിച്ച സമിതിയാണ് ഈ നിര്‍ദ്ദേശം സമര്‍പ്പിച്ചത്.

റിസര്‍വ് ബാങ്കിന്റെ അനാസ്ഥ മൂലമാണ് നെടുങ്ങാടി ബാങ്കിന്റെ തകര്‍ച്ച ത്വരിതഗതിയിലായതെന്ന് കമ്മിറ്റി വിലയിരുത്തി. ഓഹരി ദല്ലാളും ഡയറക്ടറുമായ ആര്‍. കെ. ബാന്ദിയ, ഓഹരി ദല്ലാള്‍മാരായ ശ്രീകാന്ത് ജി. മന്ത്രി, ഗണേശ് എന്നിവരില്‍ നിന്ന് കിട്ടാാനുള്ള 21.10 കോടി രൂപയും ബന്ദിയ, മന്ത്രി എന്നിവരില്‍ നിന്ന് പലിശയിനത്തില്‍ 8.72 കോടി രൂപയും പിരിച്ചെടുക്കാനും സമിതി നിര്‍ദേശിച്ചു.

ബാങ്കിന്റെ 22.19 ശതമാനം പ്രവര്‍ത്തന മൂലധനം കൈവശം വെച്ചിരുന്ന ബാന്ദിയ വഴിയുള്ള ഓഹരി ഇടപാടുകള്‍ മൂലം ബാങ്ക് മാനേജ്മെന്റ് നഷ്ടം വരുത്തിവെക്കുകയായിരുന്നു. ഓഹരികള്‍ ഒരേ ദിവസം വാങ്ങാനും വില്‍ക്കാനുമുള്ള പദ്ധതി വിജയിച്ചില്ല. ഓഹരി ദല്ലാള്‍മാര്‍ ബാങ്കിന്റെ നല്ലൊരു ശതമാനം ഓഹരി കൈവശം വെക്കുകയും ബാങ്കില്‍ നിന്ന് വന്‍ വായ്പകളെടുക്കാന്‍ ബന്ധുക്കളെ സഹായിക്കുകയം ചെയ്തു. ക്രമക്കേടുകള്‍ തടയുന്നതിന് റിസര്‍വ് ബാങ്കിന് കൃത്യസമയത്ത് കഴിഞ്ഞില്ല. ബാങ്കിന്റെ പണം ചില ദല്ലാള്‍മാര്‍ ദുരുപയോഗപ്പെടുത്തിയതിന് കാരണം റിസര്‍വ് ബാങ്കിന്റെ കഴിവുകേടാണ്- റിപ്പോര്‍ട്ടില്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X