Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാഖിന്റെ സമയം തീരുന്നു: ബുഷ്

വാഷിംഗ്ടണ്‍: സ്വയം നിരായൂധികരിക്കാനുള്ള ഇറാഖിന്റെ സമയം തീരുകയാണെന്ന് യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ്. യുഎന്‍ ആയുധപരിശോധകര്‍ക്ക് ഇനിയും സമയം അനുവദിക്കണമെന്ന ചില യൂറോപ്യന്‍ രാജ്യങ്ങളുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു ബുഷ്.

ഇനിയും ക്ഷമിക്കാനാവില്ലെന്ന് സൂചന നല്കുന്ന തരത്തിലായിരുന്നു ബുഷിന്റെ പ്രതികരണം. സമാധാനത്തിനുള്ള മാര്‍ഗ്ഗം ഇല്ലാതായിക്കഴിഞ്ഞുവെന്ന് കഴിഞ്ഞ ദിവസം ഒരു യുഎസ് നയതന്ത്ര ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു.

സദ്ദാം ഇനിയും ആയുധങ്ങള്‍ നശിപ്പിക്കാന്‍ തയ്യാറായിട്ടില്ലെന്നത് സംബന്ധിച്ച് എനിക്ക് വ്യക്തമാണ്. ആയുധങ്ങള്‍ നശിപ്പിക്കാന്‍ മതിയായ സമയം സദ്ദാമിന് നല്കിയിരുന്നു. സമയം ഇപ്പോള്‍ അതിക്രമിച്ചുകൊണ്ടിരിക്കുകയാണ്. - ജോര്‍ജ്ജ് ബുഷ് പറഞ്ഞു.

രാസ, ജൈവ, ആണവ ആയുധങ്ങള്‍ വികസിപ്പിച്ചിട്ടില്ലെന്ന് ഇറാഖിന്റെ വാദം ശരിയാണോ എന്ന് പരിശോധിച്ചുറപ്പുവരുത്താന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് യുഎന്‍ ആയുധപരിശോധകര്‍ വ്യക്തമാക്കിയിട്ടുണ്ട്. നയതന്ത്രതലത്തില്‍ പ്രശ്നം പരിഹരിക്കാന്‍ കൂടുതല്‍ സമയം യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ അംഗങ്ങളായ ഫ്രാന്‍സും റഷ്യയും ചൈനയും ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ സദ്ദാം ആയുധങ്ങള്‍ നശിപ്പിച്ചിട്ടില്ലെന്നുറപ്പുവരുത്താന്‍ ഇനി എത്ര സമയം കൂടി വേണം?- അല്പം പരിഹാസപൂര്‍വം ബുഷ് ചോദിക്കുന്നു. ആയുധപരിശോധകരുടെ നീണ്ടുനില്ക്കുന്ന പരിശോധന ഒരു മോശപ്പെട്ട സിനിമ വീണ്ടും ഓടിക്കുന്നതുപോലെയാണ്. എനിക്ക് ഇനിയും ആ സിനിമ കാണാന്‍ താല്പര്യമില്ല.- യുഎന്‍ നീക്കങ്ങളോടുള്ള തന്റെ അക്ഷമ വെളിപ്പെടുത്തിക്കൊണ്ട് ബുഷ് പറഞ്ഞു.

യുഎന്‍ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ സദ്ദാമിന് ഇനി എത്ര സമയം കൂടി അനുവദിക്കും എന്ന ചോദ്യത്തിന് ആ സമയം ഏതാണെന്ന് നിങ്ങളെ ഞാന്‍ അറിയിക്കാം എന്നായിരുന്നു ബുഷിന്റെ മറുപടി.

ഇപ്പോള്‍ ഒന്നരലക്ഷത്തോളം യുഎസ് സൈനികര്‍ പേഴ്സ്യന്‍ ഗള്‍ഫില്‍ എത്തിയിട്ടുണ്ട്. ബ്രിട്ടന്റെയും ആയിരക്കണക്കിന് പോരാളികള്‍ ഇവിടെ എത്തിക്കഴിഞ്ഞു. അധികം വൈകാതെ ഇറാഖിനെതിരെ ഒരു നീക്കമുണ്ടാകും എന്ന സൂചനയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+