മരിച്ച കുട്ടിയില്‍ ജീവന്റെ തുടിപ്പ്
തൃശൂര്‍: പാമ്പ് കടിയേറ്റ്േ മരിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ച പതിനൊന്നു വയസുകാരിയുടെ ശരീരത്തില്‍ എട്ട് മണിക്കൂറിന് ശേഷം ജീവന്റെ ലക്ഷണങ്ങള്‍ കണ്ടു.
ശരീരത്തില്‍ ജീവന്റെ തുടിപ്പ് കണ്ടതിനെ തുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ഥിയായ ഫാത്തിമയെ പാരമ്പര്യ വിഷചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടി സുഖപ്പെട്ടുവരുന്നതായി മേച്ചേരിപ്പടിയിലെ ഉള്ളന്നൂര്‍ മനയിലെ ചികിത്സകര്‍ അവകാശപ്പെട്ടു. അതേ സമയം കുട്ടി മരിച്ചെന്ന് സ്ഥിരീകരിച്ചതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു.
ജനവരി 21 ചൊവാഴ്ച രാത്രി ഏഴ് മണിയോടെ പാമ്പ് കടിയേറ്റ ഫാത്തിമയെ മേച്ചേരിപ്പടിയിലെ ഉള്ളന്നൂര്‍ മനയില്‍ തന്നെയാണ് ആദ്യം ചികിത്സിച്ചിരുന്നത്. ഒമ്പത് മണിയോടെ സുഖം പ്രാപിച്ച കുട്ടി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍ പുലര്‍ച്ചയോടെ അവശനിലയിലായ ഫാത്തിമയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടി ഛര്‍ദ്ദിയ്ക്കാന്‍ തുടങ്ങിയപ്പോഴാണ് ആശുപത്രിയിലേയ്ക്ക് കൊണ്ട് പോയത്.
അബോധാവസ്ഥയിലായ കുട്ടി മരിച്ചെന്ന് വൈകീട്ട് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് അഛന് മജീദ് മുംബൈയില്‍ നിന്നെത്തുന്നതുവരെ സൂക്ഷിക്കാനായി മോര്‍ച്ചറിയിലേക്ക് കൊണ്ടുപോവാനായി എടുക്കുമ്പോഴാണ് കുട്ടിയുടെ ശരീരത്തില്‍ ചൂടുണ്ടെന്ന് ബന്ധുക്കള്‍ക്ക് സംശയം തോന്നിയത്.
തുടര്‍ന്ന് വീണ്ടും ഉള്ളന്നൂര്‍ മനയിലെത്തിച്ചു. കുട്ടി ശ്വാസോഛാസം നടത്തുന്നുണ്ടെന്നും ഇളനീര് കുടിച്ചെന്നും ചികിത്സകര്‍ പറഞ്ഞു. കുട്ടിയുടെ നില ഭേദമാവുന്നുവെന്നാണ് പ്രതീക്ഷയെന്നും അവര്‍ വ്യക്തമാക്കി. കുഞ്ഞ് ഒരു തവണ കണ്ണ് തുറക്കുകയും ചെയ്തത്രെ. വീണ്ടും കുട്ടിയെ ആശുപത്രിയിലേയ്ക്ക് മാറ്റാമോ എന്ന് വാര്‍ത്താ ലേഖകര്‍ മനയിലെ ചികിത്സകരോട് ചോദിച്ചു. ബന്ധുക്കള്‍ക്ക് താല്പര്യമുണ്ടെങ്കില് കുട്ടിയെ ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിനോട് യാതൊരു വിരോധവും ഇല്ല. പക്ഷേ ആശുപത്രിയിലായി കഴിഞ്ഞാല്‍ ആയുര്‍വേദ രീതിയിലുള്ള മനയിലെ ചികിത്സാരീതി തുടരാനാവില്ല. അവര്‍ വ്യക്തമാക്കി.
അതേ സമയം കുട്ടിയുടെ ശരീരത്തിനുള്ളിലെ പേശി ചുരുങ്ങിയതു കൊണ്ടോ മറ്റോയുണ്ടായ ചലനത്തെയാകാം ജീവന്റെ ലക്ഷണമായി തെറ്റിദ്ധരിച്ചതെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നത്. ശാസ്ത്രവിധി പ്രകാരമുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് കുട്ടി മരിച്ചതെന്ന് സ്ഥിരീകരിച്ചതെന്ന് അവര്‍ പറഞ്ഞു.
പാരമ്പര്യമായി വിഷചികിത്സ നടത്തുന്നവരാണ് ഉള്ളന്നൂര്‍ മനയിലെ നമ്പൂതിരിമാര്‍. തൃശൂരില്‍ ഇതുപോലെ പരമ്പരയായി വിഷചികിത്സയും നേത്ര ചികിത്സയും ആന ചികിത്സയും നടത്തുന്ന പല മനകളുമുണ്ട്. ഇവരുടെ ചികിത്സാരീതികള്‍ ഇവര്‍ക്ക് മാത്രമേ അറിയാവൂ. ഈ രീതികള്‍ ഒന്നും തന്നെ എഴുതി വച്ചിട്ടുമില്ല. ചില കുടുംബങ്ങളില്‍ പുരാതനമായ താളിയോലകള്‍ ഉണ്ട്. അന്യം നിന്നുകൊണ്ടിരിയ്ക്കുന്ന ചികിത്സാ രീതിയാണ് ഇത്.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications