കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവകാശവാദങ്ങള്‍ പൊള്ളയെന്ന് പ്രതിപക്ഷം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ എ ഡി ബി വായ്പ ലഭിക്കുന്നതിനും ആഗോള നിക്ഷേപക സമ്മേളനം നടത്തുന്നതിനുമുള്ള ന്യായീകരണങ്ങളാണെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു.

ജനവരി 24 വെള്ളിയാഴ്ച നിയമസഭയില്‍ ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാക്കള്‍.

എ ഡി ബി വായ്പ സംബന്ധിച്ചതെല്ലാം സുതാര്യമായിരിക്കുമെന്ന സര്‍ക്കാരിന്റെ അവകാശവാദം പൊള്ളായാണെന്ന് നയപ്രഖ്യാപന പ്രസംഗത്തോടെ വ്യക്തമായിയെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. എ ഡി ബിയുമായി ഒരു കരാറില്‍ ഒപ്പിട്ടുകഴിഞ്ഞെന്ന് നയപ്രഖ്യാപന പ്രസംഗത്തിലൂടെ സര്‍ക്കാര്‍ ആദ്യമായി പറഞ്ഞു.

കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിവ് മൂലം ദുരിതം അനുഭവിക്കുന്ന കര്‍ഷകരുടെയും പരമ്പരാഗത മേഖലയിലെ തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് യാതൊന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഇല്ല.

കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ക്ക് കാരണം കേന്ദ്രത്തിന്റെ ഇറക്കുമതി നയമാണെന്ന വസ്തുത വ്യക്തമാക്കാതെ കേന്ദ്രത്തെ പ്രകീര്‍ത്തിക്കുകയാണ് ചെയ്തത്. വെള്ളപ്പൊക്ക, വരള്‍ച്ച ദുരിശ്വാസത്തിന് ഒരു പൈസ പോലും കേന്ദ്രം നല്‍കിയിട്ടില്ല.

പദ്ധതി ആസൂത്രണം കൃത്യമായി നടപ്പിലാക്കാനാവാത്ത സര്‍ക്കാരാണ് സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടുവെന്ന് അവകാശപ്പെടുന്നത്. മൊത്തം പദ്ധതിയുടെ അമ്പത് ശതമാനമേ ചെലവഴിക്കാനായിട്ടുള്ളൂവെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി തന്നെ സമ്മതിച്ചിട്ടുള്ളതാണ്.

വികസന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണ്. വൈദ്യുതി മേഖലയെ സ്വകാര്യവത്കരിക്കാനാണ് നീക്കമെന്നാണ് നയപ്രഖ്യാപന പ്രസംഗത്തിലെ സൂചന- അച്യുതാനന്ദന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X