വീരപ്പനുമായി സേന ഏറ്റുമുട്ടി
ബാംഗ്ലൂര്‍: കര്‍ണ്ണാടക ദൗത്യസേനാംഗങ്ങള്‍ വീരപ്പനുമായി ഏറ്റുമുട്ടി. തമിഴ്നാട്-കര്‍ണ്ണാടക അതിര്‍ത്തിയിലെ ഗോപിനത്തം പ്രദേശത്ത് വച്ചായിരുന്നു ഏറ്റുമുട്ടല്‍. വീരപ്പന്റെ ജന്മഗ്രാമമാണ് ഗോപിനത്തം.
ഗോപിനത്തം വനമേഖലയിലൂടെ വീരപ്പനും സംഘവും നീങ്ങുന്നതായ സൂചന ലഭിച്ചതിനെ തുടര്‍ന്ന് കര്‍ണ്ണാടക ദൗത്യസേനാംഗങ്ങള്‍ പാഞ്ഞുചെല്ലുകയായിരുന്നു. കമാന്റര്‍ ജ്യോതിപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോയത്. തുടര്‍ന്ന് ഇരുകൂട്ടരും പരസ്പരം വെടിവച്ചു.
വീരപ്പന് സംഘമാണ് ആദ്യം വെടിയുതിര്‍ത്തത്. ഇതിനെ തുടര്‍ന്ന് കര്‍ണ്ണാടക ദൗത്യസേന തമിഴ്നാട് ദൗത്യസേനയെ വിവരമറിയിച്ചു. ഇരു ദൗത്യസേനയുടെയും കൂടുതല്‍ അംഗങ്ങള്‍ എത്തിയതോടെ വനപ്രദേശം സേന വളഞ്ഞു. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വെടിവെപ്പുണ്ടായി. ഇപ്പോള്‍ ഏകദേശം ദൗത്യസേനയിലെ 1500 പേര് ഗോപിനത്തം വളഞ്ഞിരിക്കുകയാണ്. ഇവിടുത്തെ വീടുകളിലും തിരച്ചില്‍ നടത്തുന്നുണ്ട്.
ആര്‍ക്കെങ്കിലും പരിക്കുള്ളതായി അറിവില്ല. നാഗപ്പയുടെ ജഡം കണ്ടെടുത്ത ശേഷമുള്ള ആദ്യ ഏറ്റുമുട്ടലാണ് ഇത്.
കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് തവണയായി ദൗത്യ സേന വീരപ്പനുമായി ബന്ധമുള്ള ചിലരെ പിടികൂടിയിരുന്നു.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications