കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖ്: സമയം നല്കണമെന്ന് പരിശോധകര്‍

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: ഇറാഖിന്റെ പക്കല്‍ ആണവായുധങ്ങളുണ്ടോ എന്ന് അന്തിമവിധിയെഴുതാന്‍ കുറച്ചു മാസങ്ങള്‍ കൂടി വേണ്ടിവരുമെന്ന് യുഎന്‍ ആയുധപരിശോധകര്‍.

അടുത്ത ഏതാനും മാസങ്ങള്‍ കൂടി വേണ്ടിവരും. കുറഞ്ഞത് നാലഞ്ച് മാസങ്ങളെങ്കിലും. എങ്കില്‍ ഇറാഖിന്റെ പക്കല്‍ ആണവായുധമുണ്ടോ ഇല്ലയോ എന്ന അന്തിമനിഗമനത്തില്‍ എത്താന്‍ കഴിഞ്ഞേക്കും.- ആയുധപരിശോധകരുടെ ചുമതലയുള്ള അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ തലവന്‍ മുഹമ്മദ് എല്‍ബരാദെ പറഞ്ഞു.

യുഎന്‍ രക്ഷാസമിതിയില്‍ സമര്‍പ്പിച്ച തന്റെ റിപ്പോര്‍ട്ടിലാണ് എല്‍ബാരദെ ഏതാനും മാസങ്ങള്‍ കൂടി സമയം വേണമെന്നാവശ്യപ്പെട്ടിരിക്കുന്നത്. എത്ര സമയം വേണമെന്ന് കൃത്യമായി സൂചിപ്പിച്ചിട്ടില്ലെങ്കിലും ഏതാനും മാസങ്ങള്‍ ഏതാനും മാസങ്ങള്‍ സമാധാനത്തിനുള്ള അമൂല്യമായ മൂലധനമായിരിക്കുമെന്ന് എല്‍ ബരാദെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ഇറാഖ് പരമാവധി സഹകരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ആണവായുധങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ മിതമായ തോതില്‍ അവര്‍ സഹകരിക്കുന്നുണ്ട്. പക്ഷെ രാസ-ജൈവായുധങ്ങളുമായി ബന്ധപ്പെട്ട് സംശയമുള്ള പ്രദേശങ്ങളില്‍ അവര്‍ അന്വേഷണസംഘവുമായി വേണ്ടത്ര സഹകരിക്കുന്നില്ല. - എല്‍ ബരാദെ പറഞ്ഞു.

ഉടനെ തന്നെ ഇക്കാര്യത്തില്‍ ഇറാഖ് മനംമാറ്റം കാണിക്കേണ്ടിയിരിക്കുന്നു. അങ്ങിനെ മാറിയാല്‍, ആയുധപരിശോധനയിലൂടെ തന്നെ ഇറാഖിനെ നിരായുധീകരിക്കാമെന്ന് കരുതുന്നു. - എല്‍ ബരാദെ പറഞ്ഞു.

ഇറാഖിന്റെ കയ്യില്‍ കൂട്ടനാശത്തിനുള്ള ആയുധങ്ങളുണ്ടോ എന്നത് സംബന്ധിച്ച് ഞാന്‍ ഊഹാപോഹങ്ങള്‍ നടത്തുന്നില്ല. ആണവശേഷിയുടെ കാര്യത്തില്‍ ഇറാഖിനേക്കാള്‍ വലിയ ഭീഷണി വടക്കന്‍ കൊറിയയാണ്. കൊറിയ ഇക്കാര്യത്തില്‍ എത്രയോ മുന്നിലാണ്. വടക്കന്‍ കൊറിയയെ ഉടനെ കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു. - എല്‍ ബരാദെ അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X