Get Updates
Get notified of breaking news, exclusive insights, and must-see stories!

ജഡ്ജിമാര്‍ തേക്ക് തോട്ടം സന്ദര്‍ശിച്ചു

മധുര: നിക്ഷേപകരുടെ പരാതി കേട്ട ചെന്നൈ ഹൈകോടതി ജഡ്ജിമാര്‍ തേക്ക് കമ്പനിയുടെ തോട്ടം സന്ദര്‍ശിച്ചു.

അനുഭവ് പ്ലാന്റേഷന്‍ എന്ന തേക്ക് തോട്ട നിക്ഷപ കമ്പനിയുടെ വിവിധ സ്ഥലങ്ങളിലെ തോട്ടങ്ങളാണ് മദ്രാസ് ഹൈക്കോടതി ജഡ്ജി രാമൂര്‍ത്തി സന്ദര്‍ശിച്ചത്. കേരളത്തിലെയും തമിഴ്നാട്ടിലെയും നിക്ഷേപക സംഘടനകളുടെ സെക്രട്ടറിമാര്‍ അദ്ദേഹത്ത അനുഗമിച്ചു.

വാഗ്ദാനം ചെയ്തതുപോലെ പൂര്‍ണമായും വളര്‍ന്ന തേക്കുകളുള്ള ഭൂമി കേരളത്തിലെയും തമിഴ്നാട്ടിലെയും നിക്ഷേപകര്‍ക്ക് നല്‍കാനാവില്ലെന്ന് നിക്ഷേപകര്‍ നല്‍കിയ പരാതി കേള്‍ക്കുന്നതിന്റെ ഭാഗമായാണ് ജഡ്ജിമാര്‍ തോട്ടം സന്ദര്‍ശിച്ചത്.

നാല് ഗ്രാമങ്ങളിലായി 2300 ഏക്കര്‍ തോട്ടത്തിലാണ് തേക്ക് നട്ടിട്ടുള്ളത്. തോട്ടം ഇനിയും വികസിപ്പിക്കാനും അല്ലെങ്കില്‍ തോട്ടം വിറ്റ് നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കാനുമുള്ള സാധ്യതകളെന്തെന്ന് പഠിക്കാനാണ് സംഘമെത്തിയത്.

1996ലാണ് ഈ തേക്ക് നിക്ഷേപ കമ്പനി തുടങ്ങിയത്. ഓരോ നിക്ഷേപകനില്‍ നിന്നും 36,000 രൂപ വീതമാണ് വാങ്ങിയിരുന്നത്. 20 വര്‍ഷത്തിന് ശേഷം പൂര്‍ണവളര്‍ച്ചയെത്തിയ തേക്കുകളുള്ള 3,600 ചതുരശ്ര അടി ഭൂമിയോ അല്ലെങ്കില്‍ മികച്ച ഒരു തുകയോ നല്‍കുമെന്നായിരുന്നു വാഗ്ദാനം. കോടികളാണ് നിക്ഷേപകരില്‍ നിന്ന് കമ്പനി വാങ്ങിയിരുന്നത്.

എന്നാല്‍ ആവശ്യമായ മഴ കിട്ടാത്തതുമൂലം തേക്കുകള്‍ ശരിയായി വളര്‍ന്നില്ലെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതിലും വീഴ്ച വന്നു. തുടര്‍ന്നാണ് കമ്പനിയ്ക്കെതിരെ പരാതിയുയര്‍ന്നത്. ഇതിനെ തുടര്‍ന്ന് തമിഴ്നാട് സര്‍ക്കാര്‍ തോട്ട കമ്പനിയ്ക്കെതിരെ നടപടി സ്വീകരിച്ചു. ഇവരുടെ ജംഗമ സ്വത്തുക്കളെല്ലാം കോടതി കണ്ട് കെട്ടി. ഇത് വിറ്റുകിട്ടിയ 61 കോടി രൂപ കോടതിയുടെ കൈയ്യിലുണ്ട്. നിക്ഷേപകര്‍ക്ക് വിതരണം ചെയ്യാനായാണ് ഈ തുക കോടതിയില്‍ സൂക്ഷിയ്ക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+