കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തങ്ങ യുദ്ധഭൂമിയായി

  • By Staff
Google Oneindia Malayalam News

സുല്‍ത്താന്‍ ബത്തേരി: വന്യജീവി സങ്കേതത്തില്‍ ഭൂമി കൈയേറിയ ആദിവാസികളെ പൊലീസ് ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് മുത്തങ്ങ യുദ്ധഭൂമിയായി. ആദിവാസികള്‍ക്ക് നേരെ പൊലീസ് രണ്ടു റൗണ്ട് വെടിവെച്ചു. സംഘര്‍ഷ തുടരുകയാണ്.

രണ്ട് പേരെ ആദിവാസികള്‍ ബന്ദികളാക്കി. ഇവര്‍ പൊലീസുകാരാണോ വനംവകുപ്പ് ഉദ്യോഗസ്ഥരാണോ എന്നറിവായിട്ടില്ല. ഒഴിപ്പിക്കല്‍ ശ്രമത്തിനിടയില്‍ സ്ത്രീകളടക്കം 25 പേരെ പൊലീസ് അറസ്റ് ചെയ്തിട്ടുണ്ട്.

ആദിവാസികളും പൊലീസുകാരും ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പൊലീസുകാരടക്കം ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. അഞ്ച് പേര്‍ക്ക് വെട്ടേറ്റിട്ടുണ്ട്. ഇതില്‍ മുന്ന് പേര്‍ പൊലീസുകാരാണ്. പരിക്കേറ്റ പൊലീസുകാരെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകായണ്.

ഫിബ്രവരി 19 ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് പൊലീസ് ഭൂമി ഒഴിപ്പിക്കാന്‍ മുത്തങ്ങയിലെത്തിയത്. കുടിയൊഴിപ്പിക്കല്‍ ആരംഭിച്ചപ്പോള്‍ അമ്പും വില്ലും വെട്ടുകത്തിയുമായി ആദിവാസികള്‍ നേരിട്ടു. തുടര്‍ന്ന് പൊലീസ് 25 റൗണ്ട് കണ്ണീര്‍വാതകം പ്രയോഗിക്കുകയും വെടിവെപ്പ് നടത്തുകയും ചെയ്തു.

ഇതിനിടെ വനിതാ പൊലീസുകാരുള്‍പ്പെടെ നാല്പതോളം പൊലീസുകാരെ ആദിവാസികള്‍ കെണിയില്‍ പെടുത്തി.

കൈയേറിയ സ്ഥലത്ത് ആദിവാസികള്‍ സ്ഥാപിച്ച ചെക്ക്പോസ്റ് തകര്‍ത്താണ് പൊലീസ് ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്. 200 ലേറെ കുടിലുകള്‍ പൊലീസ് ഇതിനകം പൊളിച്ച് നീക്കിയിട്ടുണ്ട്. പൊലീസ് കാട്ടിലേക്ക് കടക്കാതിരിക്കാന്‍ ആദിവാസികള്‍ വനത്തില്‍ തീയിട്ടു. തീയിട്ട ശേഷം ആദിവാസികള്‍ ഉള്‍ഭാഗമായ പൊന്‍കുഴി വനത്തിലേക്ക് നീങ്ങി. ഇവിടേയും ആദിവാസികള്‍ ആയുധങ്ങളുമായി നില്‍ക്കുകയാണ്.

750 ാളം പൊലീസുകാരാണ് കുടി ഒഴിപ്പിയ്ക്കലിനായി പോയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X