ജാനുവും ഗീതാനന്ദനും ഒളിവില്‍
മുത്തങ്ങ: മുത്തങ്ങയിലെ വനഭൂമി കയ്യേറിയിരുന്ന മുഴുവന്‍ ആദിവാസികളേയും പൊലീസ് ഒഴിപ്പിച്ചു. അതേ സമയം ആദിവാസി ഗോത്രസഭാ നേതാക്കളായ സി.കെ. ജാനു, ഗീതാനന്ദന് എന്നിവര്‍ ഒളിവിലാണ്.
ഇവരെക്കുറിച്ച് പൊലീസിന് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. വനഭൂമിയിലെ ആദിവാസികള്‍ കെട്ടിയിരുന്ന കുടിലുകളെല്ലാം പൊലീസ് തീയിട്ട് നശിപ്പിച്ചു.
ആദിവാസി ഗോത്രസഭയുടെ ഓഫീസും പൊലീസ് പൊളിച്ചു നീക്കി. 2000 പൊലീസുകാര്‍ ഇവിടെ തിരച്ചില്‍ നടത്തിയതായി ഉത്തരമേഖല ഡിഐജി ശങ്കര്‍ റെഡ്ഡി പറഞ്ഞു. 200 ആദിവാസികളെ പൊലീസ് അറസ്റ് ചെയ്തു. ഇതില്‍ ശ്രീലങ്ക, ആന്ധ്ര സ്വദേശികളുണ്ടെന്ന് പൊലീസ് പറയുന്നു. ആദിവാസികള്‍ക്ക് തീവ്രവാദി ഗ്രൂപ്പുകളുടെ സഹായമുണ്ടെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണോ ഇതിന് പിന്നിലെന്ന് വ്യക്തമല്ല.
പൊലീസും വനംവകുപ്പും ചേര്‍ന്ന് കുടിലുകള്‍ തീയിടുന്നതിനിടയില്‍ നേരിയ തോതില്‍ കാട്ടുതീ ഉണ്ടായി. ഫിബ്രവരി 20 വ്യാഴാഴ്ച ഒഴിപ്പിക്കല്‍ നടത്തുന്ന പ്രദേശത്തേക്ക് പൊലീസ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications