കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടതുകക്ഷികള്‍ വന്‍തുക വാങ്ങി: കമ്മിഷന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന്‍ ഇടതുമുന്നണിയിലെ രാഷ്ട്രീയകക്ഷികള്‍ക്ക് വന്‍തുക നല്‍കിയിരുന്നുവെന്ന് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ ജസ്റിസ് മോഹന്‍കുമാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫിബ്രവരി 25 ചൊവാഴ്ച കമ്മിഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി എ. കെ. ആന്റണിയ്ക്ക് സമര്‍പ്പിച്ചു.

മണിച്ചന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളില്‍ പെട്ടവര്‍ക്കും പണം നല്‍കിയിരുന്നുവെങ്കിലും ഭരണകക്ഷിയില്‍ പെട്ടവര്‍ക്ക് സഹായം പ്രതീക്ഷിച്ച് വന്‍തുകയാണ് നല്‍കിപോന്നിരുന്നത്. ഭാര്‍ഗവി തങ്കപ്പന്‍, എം. സത്യനേശന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ മണിച്ചനില്‍ നിന്ന് പണം വാങ്ങിയിരുന്നു.

സി പി എം ജില്ലാ സെക്രട്ടറിയായിരുന്ന എം. സത്യനേശന് മണിച്ചന്‍ പണം നല്‍കിയത് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരന്‍ എക്സൈസ് മന്ത്രിയായിരുന്നതുകൊണ്ടാണ്. സത്യനേശനില്‍ നിന്ന് സഹായം പ്രതീക്ഷിച്ചാണ് മണിച്ചന്‍ പണം നല്‍കിയത്. പണം വാങ്ങിയതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് നല്‍കാത്തതില്‍ പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ ചെയര്‍മാനായ എം. വിജയകുമാറിനെ കമ്മിഷന്‍ വിമര്‍ശിച്ചു.

പൊലീസിലെയും എക്സൈസിലെയും ഉദ്യോഗസ്ഥര്‍ വന്‍തുകയാണ് മണിച്ചനില്‍ നിന്ന് വാങ്ങിയിരുന്നത്. മാസപ്പടി വാങ്ങിയവര്‍ ആരെന്ന് കമ്മിഷന്‍ സ്വന്തം നിലയില്‍ കണ്ടെത്തിയാല്‍ ഇതുസംബന്ധിച്ച് വിജിലന്‍സ് നടത്തുന്ന അന്വേഷണത്തെ ബാധിക്കുമെന്നതു കൊണ്ട് കുറ്റക്കാരെ കണ്ടെത്തുന്നത് കമ്മിഷന്‍ നിര്‍ത്തിവെച്ചു.

വ്യാജമദ്യദുരന്തമുണ്ടായാല്‍ കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പിക്കാന്‍ എക്സൈസ് നിയമത്തിലെ ചില വകുപ്പുകള്‍ ഭേദഗതി ചെയ്യണം. മദ്യദുരന്തം ഒഴിവാക്കാന്‍ കുറഞ്ഞ വിലയ്ക്ക് നല്ല മദ്യം നല്‍കാനുള്ള സംവിധാനം സര്‍ക്കാരുണ്ടാക്കണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X